ലങ്കാധിപന് രാവണന് ഈരേഴുപതിന്നാലുലോകത്തിനേയും വിറകൊള്ളിച്ചുനടക്കുന്നകാലം. മനസില്‍ വിചാരിച്ചതെന്തും നടത്തുവാന്‍ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനില്ല. ലോകമെങ്ങും തലങ്ങും വിലങ്ങും ചിറിപ്പാഞ്ഞുനടക്കുകയാണദ്ദേഹം. എവിടെ എപ്പോള്‍വേണമെങ്കിലും എത്തുവാനുഉള്ളപ്രാപ്തി ലങ്കേശ്വരനുണ്ട്. ജൈത്രയാത്രക്കിടെ കൈലാസത്തിനടുത്ത് വിശ്രമിക്കുകയായിരുന്നു. ഏകാന്തതയില്‍ ഒരു വട്ടപ്പാറയില്‍ ഇരുപ്പുറപ്പിക്കുന്നനേരം രാവേറെചെന്നിരുന്നു.
അവിടെയാണെങ്കില്‍ നിലാവ് നിര്‍ലോപം ചൊരിഞ്ഞിറങ്ങുകയാണ്. കൈലാസത്തിന്റെ ഭംഗി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. വികാരാതുരനായ രാവണന് ഉറങ്ങാതെ ആ വട്ടപ്പാറയില്‍ ആലോചിച്ചുകിടന്നു. ആ സമയത്ത് ഒരുവളകിലുക്കം. തന്നെയുമല്ല, നല്ലസുഗന്ധം അവിടമാകെ പരന്നു. രാവണന് എഴുന്നേറ്റിരുന്നു. നിലാവിന്റെ വെളിച്ചത്തില്‍ കണ്ടു. അതാപോകുന്നു ഒരു സ്തീ. തന്റെ ഇരുപതു കണ്ണുകൊണ്ടും ആകാഴ്ച കണ്ടുനിന്നു. സര്‍വ്വനിയന്ത്രണവും വിട്ടുകൊണ്ട് രാവണന് ആ കരംഗ്രഹിച്ചുകൊണ്ടുനടന്നു. അവള് കുതറിക്കൊണ്ടു പറഞ്ഞു. ”ഞാന്‍ അങ്ങയുടെ സഹോദരന് കുബേരന്റെ പുത്രന് നളകൂബരന്റെ ഭാര്യയാണ്. എന്റെ പേര് രംഭ. സഹോദരപുത്രന് അങ്ങയുടെ പുത്രസ്ഥാനീയനാണ്. അതിനാല്‍ പുത്രഭാര്യയായ എന്നെ വെറുതെവിടണം” രംഭതൊഴുകൈയോടെ പറഞ്ഞു. ഇതൊന്നും വകവയ്ക്കുവാന്‍ ലങ്കാധിപതി മനസ്സുവച്ചില്ല. ഇരുപതുകരത്താലും രംഭ ആക്രമിക്കപ്പെട്ടു.
ഈ വിവരങ്ങളെല്ലാം നളകൂബര സമക്ഷം രംഭ അതീവ ദുഃഖത്തോടെ അറിയിച്ചു. ഇതില്‍ കുപിതനായ നളകൂബരന് രാവണനെ ശപിച്ചു. ”അല്ലയോ രാവണാ നീ സമ്മതംകൂടാതെ ഏതെങ്കിലും സ്ത്രീയെ പ്രാപിച്ചാല്‍ നിന്റെ തലകളെല്ലാം പൊട്ടിത്തെറിച്ചുപോകും.
ഈശാപത്തിനാല് രാവണന് വലഞ്ഞു. മുന്നോട്ടുള്ള നീക്കങ്ങളെല്ലാം പിന്നീട് തടയപ്പെടുകയായിരുന്നു.
ഇതെന്നുകൊണ്ടാണ് സീതരക്ഷപ്പെട്ടത്. ഈ ശാപത്താല്‍ സീതയെ ഒന്നുതൊടുവാന്പോലും പോലും രാവണനായില്ല. (ഉത്തര രാമായണം. വനപര്‍വം 28-ാം അദ്ധ്യായം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: