ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മുദ്രാ വായ്പാ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 15 വരെ 9297 അക്കൗണ്ടുകളിലായി 98 കോടി 74 ലക്ഷം രൂപ നല്കി. ഈടൊന്നുമില്ലാതെ 10 ലക്ഷം രൂപ വരെ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതായണ് പദ്ധതി. എന്നാല്‍ ഉദ്യോഗസ്ഥരും സ
ംസ്ഥാന സര്‍ക്കാരും ഇതു സംബന്ധിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴിചവരുത്തിയതിനാല് കയര്‍ മത്സ്യബന്ധന മേഖലകളില്‍ കാര്യമായി ലഭിച്ചില്ല. കയര്‍ബോര്‍ഡിന്റെ ഭാഗത്തുനിന്ന് പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കും വീഴിച്ചയുണ്ടായി. വായ്പയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി കയര്‍ മത്സ്യബന്ധന മേഖലകളിലെ സൊസൈറ്റികളെയും ക്ഷേമനിധിബോര്ഡുകളെയും ചേര്‍ത്ത് 20ന് ശില്‍പ്പശാല സംഘടിപ്പിക്കാന്‍ മുദ്രാ വായ്പാ പദ്ധതി സംബന്ധിച്ച് കൂടിയ ബാങ്ക് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി.
പ്രധാനമന്ത്രിയുടെ സുരക്ഷാ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ച് യോഗം ചേരും.
യോഗത്തില്‍ കെ.സി.വേണുഗോപാല്‍ എംപി, ജില്ലാകളക്ടര്‍ എന്‍. പത്മകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ജി. രവി കുമാര്‍ വിവിധ ബാങ്ക് മേധാവികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: