കോട്ടയം: ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ കോട്ടയം സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന കേരള വിമോചനയാത്രയില്‍ പങ്കെടുക്കുവാനാണ് അമിത്ഷാ ഫെബ്രുവരി 4ന് കോട്ടയത്തെത്തുന്നത്. വിമോചനയാത്രയ്ക്ക് ജില്ലാ കമ്മറ്റി നല്കുന്ന സ്വീകരണം അമിത്ഷാ ഉദ്ഘാടനം ചെയ്യും.
നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലാണ് സ്വീകരണ മഹാസമ്മേളനത്തിന് വേദിയൊരുക്കുന്നത്. 50,000 ആളുകള്‍ സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. പഞ്ചായത്ത് ബൂത്തുതലത്തില്‍ പ്രവര്‍ത്തകരെ സമ്മേളന നഗരിയിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ചു. മധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന് പങ്കെടുത്തു.
മൂന്നിന് വൈകിട്ട് അമിത്ഷാ നെടുമ്പാശ്ശേരിയിലെത്തും. രാത്രിയിലും നാലിന് രാവിലെയും ചില വിശിഷ്ഠ വ്യക്തികളുമായും സംഘടനാ നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. കോട്ടയത്ത് ബിജെപി ജില്ലാ കമ്മറ്റി വിമോചനയാത്രയ്ക്ക് നല്കുന്ന സ്വീകരണ സമ്മേളനം ഉച്ചകഴിഞ്ഞ് മൂന്നിന് അമിത്ഷാ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എറണാകുളത്തേക്ക് മടങ്ങുന്ന അദ്ദേഹം രാത്രി എട്ടിന് നെടുമ്പാശ്ശേരിയില്‍നിന്നും ദില്ലിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: