മാതൃഭൂമി ന്യൂസില്‍ ഈ മാസം 19-ന് എട്ടരയ്ക്ക് നടത്തിയ ചര്‍ച്ചാ വിഷയം ”പി.ജയരാജന്റെ പിന്നാലെ പായണോ?” നിയമവിദഗ്ദ്ധനായിരുന്ന അഡ്വ.കെ.രാംകുമാര്‍, ചര്‍ച്ച നിയന്ത്രിച്ചിരുന്ന വേണുവിന് ഒരു ഉപദേശം നല്‍കിയത ശ്രദ്ധേയമായി. ഈ ചര്‍ച്ച കാണുന്ന മാതൃഭൂമിയുടെ പ്രേക്ഷകരും മറ്റു ചാനലിന്റെ പ്രേക്ഷകരും വെറും വിഡ്ഢികളല്ലെന്ന് നിങ്ങള്‍ (അവതാരകന്) മനസ്സിലാക്കണം എന്നാണ് വളരെ ശക്തമായി അദ്ദേഹം പറഞ്ഞത്. അന്നേരത്തെ വേണുവിന്റെ മുഖമൊന്ന് കാണണമായിരുന്നു.
മലയാളം ചാനലുകളിലെ അവതാരകര്‍ മുഴുവന്‍, ബിജെപിക്കെതിരെ ഏകപക്ഷീയ നിലപാടാണ് ചര്ച്ചകളിലെടുക്കുന്നതെന്ന്, നിഷ്പക്ഷ നിലപാടുകളുള്ളവര്‍ വരെ തുറന്നുപറഞ്ഞിട്ടും ഇവര്‍ കാര്യം മനസ്സിലാക്കുന്നില്ല എന്നതാണത്ഭുതം. പെയ്ഡ് ന്യൂസ് എന്നതുപോലെ പെയ്ഡ് അവതാരകരും ഉണ്ടെന്ന് ഉറപ്പ്. പണത്തിനുവേണ്ടി ഇത്രമാത്രം തരംതാഴാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നുവെന്നാണ് മനസ്സിലാകാത്തത്? ഇവര്‍ക്കൊന്നും മാനാഭിമാനമില്ലെ? അവതാരകര്‍ പാലിക്കേണ്ട നിക്ഷ്പക്ഷത കണ്ടുപഠിക്കാന്‍ ഇവര്‍ ഇംഗ്ലീഷ് ചാനലുകളില്‍ ചര്‍ച്ചകള്‍ കുറച്ചുകാണുന്നത് നന്നായിരിക്കും. സ്വന്തം മക്കളെങ്കിലും കുറ്റപ്പെടുത്താതിരിക്കാന്‍ അവര്‍ക്കത് ഗുണകരമായിരിക്കും.
രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: