പാലാ: റബ്ബര്‍മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് ഫലം കാണാത്തത് ഗൂഢാലോചനയുടെ ഫലമാണെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരന്. റബ്ബര്‍ കര്‍ഷക സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് പോര്‍ട്ട് ഡെസിഗ്നേഷന്‍ ഉള്‍പ്പെടെ പല കാര്യങ്ങളും തീരുമാനിച്ചെങ്കിലും അത് വിപണിയില്‍ പ്രതിഫലിക്കാത്തത് വന്‍ ഗൂഢാലോചനയുടെ ഫലമാണ്. നാളിതുവരെ ഒരു ഗവണ്മെന്റും ചെയ്യാത്ത കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുരളീധരന് പറഞ്ഞു.
കര്‍ഷക സെമിനാര്‍ ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, പ്രൊഫ.ബി.വിജയകുമാര്‍, കെ.പി.സുരേഷ്, കര്‍ഷകവേദി പ്രസി.ജോസ് പുത്തേട്ട് , ഇന്‍ഫാം കോട്ടയം ജില്ലാ പ്രസി.മാത്യു മാമ്പറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, നോബിള്‍ മാത്യു, മണിലാല്‍, എന്‍.കെ.ശശികുമാര്‍, കെ.ജി.ഗിരീഷ്, മോഹനന് പനയ്ക്കല്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ കീരനാട്ട്, ജയമോന്, ജില്ലാ വൈസ് പ്രസി. പ്രഭാത്കുമാര്‍, എ.ജി.ബാലകൃഷ്ണന്, കോര.സി.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: