കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണക്കൊയ്ത്തുമായി കേരളം പടയോട്ടം തുടങ്ങി. ഇന്ന് രാവിലെ നടന്ന നാല് ഇനങ്ങളിലും പൊന്നണിഞ്ഞ് കേരളം സ്വര്‍ണ്ണക്കുതിപ്പ് തുടങ്ങി. സീനിയര്‍ ആണ്-പെണ് 5000 മീറ്റര്‍, ജൂനിയര്‍ ആണ്-പെണ് 3000 മീറ്റര്‍ എന്നിവയിലാണ് കേരളത്തിന്റെ സ്വര്‍ണ്ണക്കൊയ്ത്ത്.
സീനിയര്‍ ആണ്‍കുട്ടികളില്‍ 14:57.95 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ബിബിന്‍ ജോര്‍ജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 17:46.64 സെക്കന്റില്‍ അലീഷ. പി.ആര് എന്നിവര്‍ പൊന്നണിഞ്ഞു. ഈവിഭാഗത്തില് വെള്ളിയും ആതിഥേയര്‍ക്ക് സ്വന്തം. ആണ്‍കുട്ടികളില്‍ 14:58.74 ഷെറിന് ജോസും പെണ്‍കുട്ടികളില്‍ സാന്ദ്ര എസ്. നായരും (17:57.25 സെക്കന്റ്) വെള്ളി നേടി. പെണ്‍കുട്ടികളില്‍ വെങ്കലം ഉത്തര്‍പ്രദേശിന്റെ സുധ പാലും ആണ്‍കുട്ടികളില്‍ വിദ്യാഭാരതിയുടെ ധര്‍മ്മേന്ദ്ര കുമാര്‍ യാദവും കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി പുതിയ ദേശീയ റെക്കോര്‍ഡോടെ പൊന്നണിഞ്ഞപ്പോള്‍ വെള്ളി ആതിര. കെ.ആര്. വെള്ളിയും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 8:46.54 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന പാലക്കാടിന്റെ പി.എന്‍. അജിത്ത് പൊന്നണിഞ്ഞു. 8:47.69 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ കാര്‍ത്തിക് കുമാര്‍ വെള്ളിയും വിദ്യാഭാരതിയുടെശ്യാം വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: