കട്ടപ്പന: എല്ലാവര്ക്കും മണ്ണും അന്നവും ജലവും എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയെ വരവേല്‍ക്കാന്‍ മലനാട് ഒരുങ്ങി.ഫെബ്രുവരി രണ്ടിന് വൈകുന്നേരം നെടുങ്കണ്ടത്തെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം കട്ടപ്പനയിലേക്ക് എത്തുന്ന ജാഥ 5മണിക്ക് പാറക്കടവില്‍ നിന്നും നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിക്കും. അശോക ജംഗ്ഷനില്‍ നിന്നും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അണികളും ചേര്‍ന്ന് ജാഥാ നായകനേയും അംഗങ്ങളേയും സ്വീകരിക്കും. തുടര്‍ന്ന് കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ ജാഥാനായകനും ജാഥയിലെ സ്ഥിരാംഗങ്ങളായ പിഎം വേലായുധന്, ശോഭാസുരേന്ദ്രന്,കെപി ശ്രീശന് പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും.യോഗത്തില്‍ കോവില്‍മല രാജാവ് രാമന് രാജമന്നാനെ ജാഥാ നായകന് ആദരിക്കും. ജാഥയുടെ വിജയത്തിനായി മുഴുവന്‍ പരിവാര്‍ സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് ഹൈറേഞ്ച് മേഖലകളില്‍ നടത്തിയിരിക്കുന്നത്.മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന ജാഥകള്‍ ഒന്നും ഹൈറേഞ്ചിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ കട്ടപ്പനയില്‍ എത്താതെ കടന്നുപോകുമ്പോഴാണ്കുമ്മനത്തിന്റെ ജാഥ കട്ടപ്പനയില്‍ എത്തുന്നതെന്ന പ്രത്യേകതയും യാത്രക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: