ടോക്കിയോ: ഉത്തര കൊറിയ നടത്തുന്ന ഏത് മിസൈല്‍ ആക്രമണത്തെയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ജപ്പാന് സൈന്യത്തിനു നിര്‍ദേശം നല്കി. ഉത്തര കൊറിയ ജപ്പാനെ ലക്ഷ്യംവച്ച് റോക്കറ്റ് പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണിത്. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ച്ച് ചെയ്തത്.
ജാപ്പനീസ് പ്രതിരോധമന്ത്രി ജെന്‍ നകതാനിയാണു പൂര്‍ണ സജ്ജരാകാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ജാപ്പനീസ് അധികൃതര്‍ തയാറായില്ല. എന്നാല്‍, രാജ്യസുരക്ഷയും താത്പര്യവും സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്നാണ് അധികാരികളുടെ നിലപാട്.
ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ലോക രാഷ്ട്രങ്ങള്‍ കരുതലോടെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെയും അദ്ദേഹത്തിന്റെ നീക്കങ്ങളെയും വീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: