ബംഗളൂരു: വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യം ബംഗളൂരു എന്‍ഐഎ കോടതി തള്ളി. വിചാരണ 60 ശതമാനം പൂര്‍ത്തിയായതിനാല്‍ കേസുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുകള്‍ ഏകീകരിച്ച് പുതിയ കേസായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിസ്താരം പൂര്‍ത്തിയാക്കിയ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. ഇത് വിചാരണ രണ്ടു വര്‍ഷം വരെ ഇനിയും വൈകുന്നതിനു ഇടയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
രാജിവച്ച പ്രോസിക്യൂട്ടര്‍ക്കു പകരം പ്രോസിക്യൂട്ടറെ നിയമിച്ച് നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ വിചാരണ ഒരു വര്‍ഷം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മദനിക്കെതിരെ ഒമ്പതു കേസുകളാണുള്ളത്. ഈ കേസുകളെല്ലാം ഒന്നിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: