തലശ്ശേരി: പതിനാലുകാരിയായ പെണ്‍കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 75,000 രൂപ പിഴയടക്കാനും ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.ജയറാം ശിക്ഷിച്ചു. പെണ്‍കുട്ടിയുടെ ഇളയച്ഛനായ ഇരിക്കൂറിലെ എടത്തട്ട വീട്ടില്‍ നാരായണനെയാണ്(55) ശിക്ഷിച്ചത്. 2006 ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. അടുത്ത വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുയായിരുന്ന പ്രതിയുടെ ഭാര്യയുടെ സഹോദരി പുഷ്പയുടെ മകളെ വീട്ടില്‍ കൂട്ടിക്കൊണ്ടുവന്ന് അടുക്കളയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി പുറത്തേക്കൊടുകയും പറമ്പില്‍ വീഴുകയുമായിരുന്നു. പറമ്പില്‍ വീണു കിടന്ന പെണ്‍കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയി കെട്ടിത്തൂക്കി കൊലപ്പെടുത്തി എന്നാണ് കേസ്. പിഴ സംഖ്യ 60,000 രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രൊസിക്യൂഷന് വേണ്ടി ജില്ലാ ഗവ പ്ലീഡര്‍ അഡ്വ.തങ്കച്ചന് മാത്യു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: