തിരുവനന്തപുരം: കെല്‍ട്രോണ്‍ ജീവനക്കാരോട് മാനേജ്മെന്റും സര്‍ക്കാരും കാണിക്കുന്ന അവഗണനയ്ക്കെതിരെ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തി. കെല്‍ട്രോണ്‍ സ്ഥാപിതമായിട്ട് 42 വര്‍ഷമായി. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ആനുകൂല്യങ്ങള്‍ ത്യജിച്ച് ജീവനക്കാര്‍ ജോലി നോക്കിയിരുന്നു. കെല്‍ട്രോണ്‍ ഇന്ന് പ്രവര്‍ത്തന ലാഭത്തിലാണ്. 2012 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ ശമ്പളമാണ് ഇന്ന് നല്കി വരുന്നത്. ശമ്പള പരിഷ്ക്കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനേജ്മെന്റും ജീവനക്കാരും ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ എംഒയു സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിരവധി തവണ മുഖ്യമന്തി, ധനകാര്യമന്ത്രി, വ്യവസ്യായ വകുപ്പ് മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ശമ്പള പരിഷ്ക്കരണം നടത്താതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നു. കെല്‍ട്രോണ്‍ എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം അഖിലേന്ത്യാ പ്രസിഡന്റ് സി. ദിവാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓര്ഗനൈസേഷന് വൈസ് പ്രസിഡന്റ് കെ.സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. സുധാകരന്‍നായര്‍, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മുന്‍ മന്ത്രി കെ. ശങ്കരനാരായണപിള്ള, ജി.ആര്. അനില്‍, കെ.പി. ശങ്കരദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: