നെയ്യാറ്റിന്‍കര: തിരുവന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കരാറുകാരന് എത്തിച്ച റെയില്‍വെ മാലിന്യത്തിന് തീയിട്ടത് നാട്ടുകാരുടെ ഉറക്കം കെടുത്തി. റെയില്‍വെ സ്റ്റേഷനു തൊട്ടരുകില്‍ കൊണ്ടിട്ട മൂന്ന് ലോഡ് മാലിന്യമാണ് ഇന്നലെ വൈകിട്ടോടെ കത്തിച്ചത്. ആളിക്കത്തിയ തീയണക്കാന്‍ നെയ്യാറ്റിന്‍കര അഗ്നിശമന വിഭാഗത്തിന്റെ ആറ് യൂണിറ്റുകള്‍ ശ്രമിച്ചെങ്കിലും കെമിക്കലും പ്ലാസ്റ്റിക്കും ചേര്‍ന്ന മാലിന്യമായതിനാല്‍ തീയണക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പൂവാറില്‍ നിന്നും രണ്ട് യൂണിറ്റുകളെത്തി ശ്രമം തുടര്ന്നെങ്കിലു പുക ഉയര്‍ന്നുകൊണ്ടിരുന്നു. ടാങ്കുകളില്‍ വെളളം തീരുന്ന മുറക്ക് നെയ്യാറില്‍ പോയി വെളളം നിറച്ച് തീ അണക്കല്‍ തുടര്‍ന്നെങ്കിലും രൂക്ഷ ഗന്ധമുളള പുക ഉയര്‍ന്ന് പൊങ്ങി. നെയ്യാറ്റിന്‍കര പട്ടണവും സമീപ പ്രദേശങ്ങളും പുകമയമായി. തൊട്ടടുത്ത ജനറല്‍ ആശുപത്രി പരിസരവും പുകയില്‍ മുങ്ങി. പലര്‍ക്കും ശ്വാസം തടസം അനുവഭപ്പെട്ടു. ഇതെല്ലാം സംഭവിച്ചിട്ടും രാത്ര 12 മണി വരെ ഒരൊറ്റ ജന പ്രതിനിധിപോലും പ്രദേശത്ത് തിരിഞ്ഞ് നേക്കിയില്ല. പുലര്‍ച്ചെ വരെ തീകുനക്ക് കാവലിരുന്നിട്ടാണ് നാട്ടുകാരും അഗ്നി ശമന ജീവനക്കാരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: