പാലക്കാട്: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം തേടി കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറി നിന്ന് നിയമസഭ പിരിച്ചുവിടണം.
കേസന്വേഷണം കോടതി നേരിട്ട് നടത്തുകയോ അല്ലെങ്കില്‍ സിബിഐക്ക് വിടുകയോ ചെയ്യണം. സര്‍ക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമിപിക്കുമെന്നും കുമ്മനം പറഞ്ഞു. വിമോചനയാത്രക്കിടെ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ താത്പര്യം സംരക്ഷിക്കാനാണ് വിമോചനയാത്ര. യാത്രാ സ്ഥലങ്ങളിലെല്ലാം ജനങ്ങളോട് സംവദിക്കുകയും സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. 00
കേരളത്തിലെ ഭക്ഷ്യസുരക്ഷ അപകടത്തിലാണ്. പാലക്കാട് കുടിനീരിന് കേഴുകയാണ്. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ ബില്‍ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. 2008 വരെ നടന്ന വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള നീക്കം വയലുകള്‍ എല്ലാതാക്കും.
നിര്ത്തടസംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് മാത്രമാണ് സര്‍ക്കാര്‍ പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷക്ക് 51 ശതമാനം സഹായം വാഗ്ദാനം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രൊജക്ട് സമര്‍പ്പിക്കാന്‍ തയ്യാറാകുന്നില്ല.
അഴമതിയിലും കുംഭകോണങ്ങളിലും മുങ്ങിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കാര്യത്തില്‍ ഇടതു-വലതു മുന്നണികള്‍ പരസ്പരം സംരക്ഷിക്കുകയാണ്. മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഇന്നു കേരളത്തിലില്ല.
ടിപി കേസും മനോജ് വധക്കേസും സത്യസന്ധമായി അനേ്വഷണം നടക്കണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സിപിഎമ്മും കോണ്‍ഗ്രസും രഹസ്യചര്‍ച്ച നടത്തി ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: