കറുകച്ചാല്‍: ടൗണില്‍ നിയന്ത്രണമില്ലാതെ ബസുകളുടെ മത്സരയോട്ടം അപകടം ഉണ്ടാക്കുന്നു. ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനം നിലച്ചതോടെ ടൗണില്‍ ബസുകളുടെയും മറ്റു വാഹനങ്ങളുടേയും മരണപ്പാച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതുകാരണം റോഡു മുറിച്ചു കടക്കാന്‍ കാല് നടയാത്രക്കാര്‍ക്ക് ബുദ്ധിമൂട്ടാകുന്നു. 13 ലക്ഷത്തോളം രൂപമുടക്കി നിര്‍മ്മിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഇന്നു നോക്കു കുത്തിയായി നില്ക്കുന്നു. അമിത വേഗതയെ പോലീസിനും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ടിപ്പറുകളില്‍ നിന്നും കവലയിലെ വളവുകളില്‍ മണ്ണും കല്ലും റോഡില്‍ വീഴുന്നത് പതിവാണ്.കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജംഗ്ഷനിലെ ബാരിക്കേടിന്റെ ഒരു ഭാഗം മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസ് ഇടിച്ചു തെറുപ്പിച്ചു. പുനലൂരില്‍ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന ശരണ്യാ ബസിനെ ഓവര്‍ടേക്കു ചെയ്യുന്നതിനിടയില്‍ കോട്ടയത്തേക്കു പോകുന്ന സോണി എന്ന ബസാണ് ബാരിക്കേട് തകര്‍ത്തത്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: