ചങ്ങനാശേരി: കവിയൂര്‍ റോഡിലുള്ള റയില്‍വേ മേല്‍പ്പാലം പണി പൂര്‍ത്തീകരിച്ചിട്ട് ഒന്നരമാസമായിട്ടും അപ്രോച്ച് റോഡിന്റെ പണി ആരംഭിച്ചിട്ടില്ല. അപ്രോച്ച് റോഡിന്റെ പണികള്‍ നടത്തുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പണം റയില്‍വേ കേരള സര്‍ക്കാരിന് കൈമാറിയിരുന്നു. സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് സമ്മതപത്രവും റവന്യൂവകുപ്പിന് നല്‍കിയിട്ട് മാസങ്ങളായി. റവന്യൂവകുപ്പ് സ്ഥലം ഏറ്റെടുത്ത് റയില്‍വേയ്ക്ക് കൈമാറിയാലേ അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്ത്തിയാക്കാനാകൂ. നഗരത്തിലെ ഗതാഗതക്കുരുക്കും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയും തുടര്‍ന്ന് മേല്‍പ്പാലം അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തുറന്ന് കൊടുക്കേണ്ടിവന്നു. റോഡില്‍ നിറച്ചിരിക്കുന്ന മെറ്റലിന്റെയും പൂഴിയുടെയും പൊടിശല്യം മൂലം സമീപവീട്ടുകാര്ക്കും യാത്രക്കാര്‍ക്കും ദുസ്സഹമായിരിക്കുകയാണ്. അധികാരികളുടെയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: