കോഴിക്കോട്: കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റിലെ രണ്ടാം സ്ഥാനക്കാരായ തമിഴ്നാടിന് കേരളത്തില്‍ വന്ന് കേരളത്തെ വെല്ലുവിളിക്കാനാവില്ലെന്ന് അറിയാം. എങ്കിലും ഒന്ന് വിറപ്പിക്കാന്‍ കഴിയുമോയെന്ന ചിന്തയിലാണ് അവര്‍. ആദ്യ ദിനം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ലെങ്കിലും ഇനിയുള്ള നാല് നാള് മികച്ച പ്രകടനം നടത്തി കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരങ്ങളും അധികൃതരും.
ട്രാക്കിലും ജമ്പിങ്ങ് പിറ്റില്‍ നിന്നുമാണ് അവര്‍ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നത്. അടുത്തിടെ തമിഴ്നാട്ടിലുണ്ടായ പ്രകൃതിദുരന്തങ്ങളൊന്നും അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുമില്ല. 73 ആണ്‍കുട്ടികളും 67 പെണ്‍കുട്ടികളും ഉള്‍പ്പെടെ 140 പേരുടെ ജംബോ സംഘവുമായാണ് ചെഫ് ഡി മിഷന് എസ്. പത്മനാഭനു കീഴിലത്തെിയത്. 15-20നുമിടക്ക് സ്വര്‍ണ്ണമാണ് അവര്‍ ലക്ഷ്യമിടുന്നത്.
സീനിയര്‍ ആണ്‍കുട്ടികളുെട 400, 110 ഹര്ഡ്ല്സുകളില് മത്സരിക്കുന്ന യൂത്ത് നാഷനല്‍ റെക്കോഡിനുടമയും ഏഷ്യന്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുകയും ചെയ്ത സന്തോഷ് കുമാറാണ് പ്രധാനി. ആര്. നവീന്‍, എസ്. നന്ദിനി, എം. പ്രിയദര്‍ശിനി, രാമലക്ഷ്മി, തമിഴ് ശെല്‍വി… നിര നീളുന്നു. ദേശീയ ജൂനിയര്‍ മീറ്റിലും മുന്‍ സ്കൂള്‍ മീറ്റിലും കണ്ടതിനേക്കാള്‍ കൂടുതല്‍ കരുത്തോടെ കോഴിക്കോട്ട് അങ്കം കടുപ്പിക്കാമെന്ന പ്രതീക്ഷയുണ്ട് തമിഴ്നാടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: