തിരുവനന്തപുരം: കോവളത്ത്, ആഗോള വിദ്യാഭ്യാസ സംഗമസ്ഥലത്ത്് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാ നും മുന്‍ ഭാരതസ്ഥാനപതിയുമായ ടി.പി. ശ്രീനിവാസന് നേരെ എസ്എഫ്ഐക്കാര്‍ നടത്തിയ നീചമായ ആക്രമണത്തെ ഭാരതീയ വിചാരകേന്ദ്രം അപലപിച്ചു.
ഇത് വ്യക്തി സ്വാതന്ത്ര്യത്തിനും അക്കാദമികസ്വാതന്ത്ര്യത്തിനും നേരെയുളള കടന്നാക്രമണമാണ്.
പ്രാകൃതമായ ഇത്തരം സമരാഭാസത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. അക്രമവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമണ്ഡലത്തെ താറുമാറാക്കിയ രാഷ്ട്രീയശക്തികള്‍ അവരുടെ ജനാധിപത്യവിരുദ്ധതയും അരാജകത്വമനോഭാവത്തെയും ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയിരിക്കയാണ്. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു പ്രസ്താവനയില്‍ പറഞ്ഞു.
ശ്രീനിവാസന് പരസ്യമായി ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിന് മതിയായ സംരക്ഷണം നല്കുന്നതില് പോലീസുദ്യോഗസ്ഥര്‍ കാണിച്ച വീഴ്ച നിസ്സാരമല്ല. ഇതിന് സം സ്ഥാന ആഭ്യന്തരമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: