കൊച്ചി: കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കുനേരെ കുറ്റിയാടിയില്വച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ആദ്ധ്യാത്മിക ആചാര്യന്മാരെ സിപിഎം തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അതിരുകടന്ന ഹിന്ദുവിരോധമാണ് സിപിഎം വച്ചുപുലര്‍ത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആരോപിച്ചു.
കോവളത്ത് പ്രഗത്ഭ നയതന്ത്രവിദഗ്ധനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനുമായ ടി.പി. ശ്രീനിവാസനുനേരെ നടന്ന മര്‍ദ്ദനവും സിപിഎമ്മിന്റെ അസഹിഷ്ണുത വ്യക്തമാക്കുന്നതാണ്. ആക്രമിച്ച്, ഭയപ്പെടുത്തി എതിര്‍പക്ഷത്തുള്ളവരെയും വിരുദ്ധാഭിപ്രായക്കാരെയും നിശ്ശബ്ദരാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ കേരളജനത കരുതിയിരിക്കണമെന്ന് ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: