തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ സരിതയ്ക്കെതിരെ നിയമനടപടിക്കു പോകുമെന്ന് മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡില്‍ പത്രക്കുറിപ്പ്.
ചാണ്ടി ഉമ്മനെതിരെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോടു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ വാര്‍ത്താകുറിപ്പ് മാധ്യമങ്ങള്ക്കയച്ചത്. സരിതയ്ക്കെതിരേ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കാന്‍ അഡ്വ. എ സന്തോഷ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വാര്‍ത്താകുറിപ്പിലെ ഉള്ളടക്കം.
മുഖ്യമന്ത്രി തന്റെ മകനെതിരെ വ്യക്തിപരമായി വന്ന ആക്ഷേപത്തെ നേരിടാനും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആക്ഷേപം. വാര്‍ത്താകുറിപ്പ് പുറത്തായതോടെ സോഷ്യല്‍ മീഡിയയും വിഷയം ഏറ്റെടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പ്രതികളായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ടെനി ജോപ്പനും ജിക്കുമോനുമെതിരെയുള്ള ആരോപണം. ഇതു തന്നെയാണ് മുഖ്യമന്ത്രിയും ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: