തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി. എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു. ഇന്ന് പുലര് ച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ഉച്ചയ്ക്ക് ഒരു മണിമുതല്‍ മൂന്ന് മണിവരെ ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നാല് മണിവരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ച് മണിയോടെ ശാന്തികവാടത്തില്‍ ഗോപകുമാറിന്റെ മൃതദേഹം സംസ്കരിക്കും. ഹെതര്‍ ഗോപകുമാറാണ് അദ്ദേഹത്തിന്റെ ഭാര്യ. ഗായത്രി, കാവേരി എന്നിവര്‍ മക്കളാണ്.
ഇന്ത്യന്‍ എക്സ്പ്രസിലാണ് ഗോപകുമാര്‍ തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടൈമിലും സ്റ്റേറ്റ്സ്മാനിലും ഇന്‍ഡിപെന്‍ഡന്റിലും പ്രവര്‍ത്തിച്ചു. ബിബിസിയിലും അദ്ദേഹം കുറച്ചുകാലം സേവനം അനുഷ്ഠിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഗോപകുമാര്‍ നേടിയിട്ടുണ്ട്. വോള്‍ഗ തരംഗങ്ങള്‍, അകമ്പടി സര്‍പ്പങ്ങള്‍,ശൂദ്രന് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. ജീവന് മശായ് എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: