ചേര്‍ത്തല: ചേര്‍ത്തല കാളികുളം ജംഗ്ഷന് വടക്കുവശത്തെ രണ്ട് വീടുകളില്‍ നിന്നായി മൂന്നംഗ മുഖംമൂടി സംഘം ഏഴരപ്പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചേര്‍ത്തല നഗരസഭ പത്താം വാര്‍ഡില്‍ കൊട്ടാരത്തുവെളി ഷിഹാബിന്റെ വീട്ടില്‍ നിന്ന് രണ്ട് പവന്റെ മൂന്ന് മാലകളും തണ്ണീര്‍മുക്കം പഞ്ചായത്ത് 22-ാം വാര്‍ഡില്‍ മണ്ണാന്തറവെളി മധുവിന്റെ വീട്ടില്‍ നിന്ന് ഒന്നരപ്പവന്റെ മാലയുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയ്ക്കായിരുന്നു സംഭവം.
മധുവിന്റെ ഭാര്യയുടെ അമ്മയുടെ കഴുത്തില്‍ നിന്നാണ് ഒന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തത്. ജനല്‍ക്കമ്പി അറുത്താണ് മൂന്നംഗ സംഘം വീട്ടില്‍ക്കയറിയത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അമ്മയുടെ നിലവിളി കേട്ട് മധുവും മറ്റും എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഏതാനും വീടുകള്‍ക്ക് അപ്പുറമുള്ള ഷിഹാബിന്റെ വീട്ടില്‍ മോഷണം നടന്നത് ഏതാണ്ട് അര മണിക്കൂറിന് ശേഷമാണ്. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറായിരുന്നു മോഷണം. ഷിഹാബിന്റെയും രണ്ട് സഹോദരന്മാരുടെയും ഭാര്യമാരുടെ മാലകളാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് 22-ാം വാര്‍ഡില്‍, മേലെപ്പോക്കാട്ട് വെളി പുഷ്പകുമാറിന്റെ (കുഞ്ഞുമോന്) വീട്ടില്‍ നേരത്തെ മോഷണശ്രമം നടന്നിരുന്നു. ജനല്‍ക്കമ്പി മുറിക്കു ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍പ്പോള്‍ മോഷ്ടാക്കള്‍ ഓടിക്കളഞ്ഞു.
അല്‍പ്പ സമയത്തിനു ശേഷമാണ,് തൊട്ടടുത്ത മധുവിന്റെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുകാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഏതാനും തമിഴ്നാട് സ്വദേശികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: