ഒന്നും ഇല്ലാതിരുന്ന കാലത്ത് എല്ലാം അറിയുന്ന ഒരു ജ്ഞാനിയായിട്ടല്ലയോ എല്ലാ വിധത്തിലും ലോകരക്ഷാര്‍ത്ഥം മുന്നമേ കണ്ടറിഞ്ഞ് ഈ വിധം സൃഷ്ടിചെയ്യാന്‍ സാധിച്ചത് എന്ന് പ്രകൃതി നമ്മെയും നാമായും പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ വരുന്നത് ദൈവം ദീര്ഘകാഴ്ചയുള്ളവനാക കൊണ്ട് പ്രളയം അവസാനിച്ചു, ആരംഭിച്ച ലോകം പ്രളയാരംഭം വരെ ഈ പ്രകൃതിയുടെ ഗുണവിശേഷങ്ങളെ യാതൊരു ഭേദവും കൂടാതെ നിലനിര്‍ത്തുവാന്‍ തന്റെ സങ്കല്പത്താലുള്ള തപോശക്തിക്കു ഇവയെ സൃഷ്ടിപ്പാനും നിലനിര്‍ത്തുവാനും സാധിക്കുന്നുവെന്നു ഈ തെളിവുകള്‍ സര്‍വ്വവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
ഇന്നു ദൈവം മൗനിയാണെന്നും അജ്ഞാനിയാണെന്നും അല്ലെങ്കില്‍ ഇല്ലെന്നും പറയുവാന്‍ സാധിക്കുന്ന ഒരാളിന് ഈ കാണാവുന്നതെല്ലാം കണ്ടിട്ടും കേള്ക്കാവുന്നതെല്ലാം കേട്ടിട്ടും അനുഭവത്തില്‍ വരുത്തി അറിഞ്ഞിട്ടും കണ്ടതു കണ്ടില്ലെന്നും, കേട്ടതു കേട്ടില്ലെന്നും, അനുഭവിച്ചത് അറിഞ്ഞില്ലെന്നും വരുന്ന പക്ഷം താന്‍തന്നെ ഉണ്ടെന്നും തനിക്കൊരു പിതാവ് ഉണ്ടായിരുന്നു എന്നും ലോകത്തില്‍ ജനനമരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ലോകസൃഷ്ടി ഇല്ലെന്നും സൃഷ്ടിക്കള്ക്കാധാരമായി ഒരു സൃഷ്ടാവില്ലെന്നും ഈ തെളിവുകള്‍ കൊണ്ടു വരുത്താവുന്ന പക്ഷം താന്‍ തന്നെ ഇല്ലെന്നും, തന്നില്‍ യാതൊന്നും തെളിയുന്നില്ലാത്തതിനാല് ഒന്നും തെളിയിക്കുന്നില്ലെന്നും തീര്‍ച്ചയായിട്ടു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: