ഇസ്ലാമാബാദ്: അവസാന ഭീകരനെയും പാക്കിസ്ഥാന് മണ്ണില്‍ നിന്ന് ഇല്ലാതാക്കുമെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമാധാനമാണ് രാജ്യത്തിന്റെ മുഖ്യ ലക്ഷ്യമെന്നും ഭീകരതയ്ക്കെതിരേയുള്ള യുദ്ധം തുടരുമെന്നും പറഞ്ഞു.
രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയും സുരക്ഷയും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പാക്കിസ്ഥാന് സ്ഥിരതയുടെയും സാമ്പത്തിക പുരോഗതിയുടെയും കാര്യത്തില്‍ ശരിയായ പാതയിലാണെന്ന് വിലയിരുത്തി.
സൗദി അറേബ്യ, ഇറാന്, സ്വിറ്റ്സര്ലന്റ്രാജ്യങ്ങളിലെ സന്ദര്‍ശനം സംബന്ധിച്ച് ഷെരീഫ് യോഗത്തില്‍ വിവരിച്ചു. സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പാക്കിസ്ഥാന് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: