കാലടി: കാലടി ആര്‍എസ്എസ് കാര്യാലയത്തിന് (ഹെഡ്ഗേവാര്‍ ഭവന്) നേരെ ആക്രമണം. ശനിയാഴ്ച വെളുപ്പിന് വാഹനത്തിലെത്തിയ ഏഴംഗ സിപിഎം സംഘം വാതിലുകളും ജനലുകളും അടിച്ച് തകര്‍ക്കുകയും മേല്‍ക്കൂര പൊളിക്കുകയും കാര്യാലയത്തില്‍ വച്ചിരുന്ന ശങ്കരാചാര്യ പ്രതിമ ഭാഗികമായി തകര്‍ക്കുകയും ഫോട്ടോകള്‍ എടുത്ത് എറിയുകയും ചെയ്തു.
കാര്യാലയ മുറ്റത്ത് എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിനായി വച്ചിരുന്ന ഫ്ളെക്സുകളും കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ ഫ്ളെക്സുകളും കാവിക്കൊടികളും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
കാലടി പോലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെയും കാലടി കെഎസ്ഇബി ഓഫീസിന് സമീപവുമാണ് കാര്യാലയം സ്ഥിതിചെയ്യുന്നത്. വെള്ളിയാഴ്ച വൈകിട്ട് കാലടി ശ്രീശങ്കര കോളേജില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ഒരു എബിവിപി പ്രവര്ത്തകന് കുത്തേല്‍ക്കുകയും ചെയ്തിരുന്നു.
കോളേജ് വിട്ട് വീട്ടിലേക്ക് പോയ എബിവിപി പ്രവര്‍ത്തകനായ ജിഷ്ണുവിനെ സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടകളും എസ്എഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മറ്റൂര്‍ ജംഗ്ഷനില്‍ വച്ച് വളഞ്ഞിട്ട് തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു.
കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കാലടിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും നൂറ് കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും നടന്നു. കാര്യാലയം ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: