മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏഴാം കിരീടമെന്ന വനിതകളിലെ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിന്റെ മോഹത്തിന് തിരിച്ചടി. ചാമ്പ്യന്‍ഷിപ്പ് മികച്ച അട്ടിമറികളിലൊന്നില്‍ സെറീനയെ ഫൈനലില്‍ കീഴടക്കി ഏഴാം സീഡ് ജര്‍മനിയുടെ ആഞ്ജലീന കെര്‍ബര്‍ ജേത്രിയായി, സ്കോര്‍: 6-4, 3-6, 6-4. കെര്‍ബറുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. കരിയറിലെ എട്ടാമത്തെ കിരീടവും.
സെറീനയ്ക്കെതിരെ മുന്‍പ് ഏഴു തവണ ഏറ്റുമുട്ടിയ കെര്‍ബറുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 22 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡിനൊപ്പമെത്താനുള്ള അവസരം തോല്‍വി സെറീനയ്ക്ക് നഷ്ടമാക്കി. ആവേശകരമായ മത്സരത്തില്‍ ആദ്യ സെറ്റ് നേടി കെര്‍ബര്‍ അട്ടിമറി പ്രതീതി സൃഷ്ടിച്ചെങ്കിലും, രണ്ടാമത്തേതില്‍ സെറീന തിരികെയെത്തി. എന്നാല്‍, മൂന്നാം സെറ്റില്‍ ഒന്നാം നമ്പറിന് കാലിടറി.
പുരുഷ ഫൈനലില്‍ ഇന്ന് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച് രണ്ടാം നമ്പര്‍ ആന്‍ഡി മുറെയെ നേരിടും. സെമിയില്‍ റോജര്‍ ഫെഡററെയാണ് ദ്യോകോ കീഴടക്കിയത്. കടുത്ത പോരാട്ടത്തില്‍ മിലോസ് റാവോനിക്കിനെ മറികടന്നു മുറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: