ന്യൂദല്‍ഹി: കേരളത്തില്‍ ഭരണസ്തംഭനമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്ണ്ണറില്നിന്ന് റിപ്പോര്‍ട്ടു തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചതായി ഒ. രാജഗോപാല്‍. അഴിമതി ആരോപണങ്ങളുടെയും കോടതി ഉത്തരവുകളുടെയും പശ്ചാത്തലത്തില്‍ കേരളത്തിലുണ്ടായിരിക്കുന്ന സാഹചര്യങ്ങള്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജഗോപാല്‍ ഇക്കാര്യം അറിയിച്ചത്.
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളും നടപടികളും പുനസ്ഥാപിക്കണമെന്ന് രാജഗോപാല്‍ കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമനോട് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. രണ്ടു തുറമുഖങ്ങളിലായി ചുരുക്കിയ റബ്ബര്‍ ഇറക്കുമതി യില്‍ ചെന്നൈ വഴിയുള്ളത് നിര്‍ത്തണം. പുതിയ റോഡുകള്‍ റബ്ബറൈസ്ഡ് ആക്കണം, രാജഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: