തൃശൂര്‍: സംസ്ഥാനത്ത് നിയമവാഴ്ച്ച തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസുകളില്‍ കുടുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും നെട്ടോട്ടമോടുമ്പോള്‍ ഭരണയന്ത്രം നിശ്ചലമാണ്. സിപിഎമ്മും കോണ്‍ഗ്രസും ജുഡീഷ്യറിയേയും നിയമവാഴ്ചയേയും ഒരുപോലെ തള്ളിപ്പറയുകയാണ്. പ്രതിപക്ഷം അക്രമ രാഷ്ട്രീയത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെ സ്ഥിതിഗതികള്‍ വിശദമാക്കി ബിജെപി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. കെ. ബാബു വീണ്ടും വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ബാബുവിനെതിരായ കേസില്‍ പത്ത് ദിവസത്തിനകം ക്വിക്ക് വെരിഫിക്കേഷന് നടത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിന് മുമ്പേ ബാബു മന്ത്രിയാകുന്നത് ശരിയല്ല. കുറഞ്ഞ പക്ഷം ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് വരുന്നതുവരെയെങ്കിലും കാക്കുന്നതാണ് രാഷ്ട്രീയ മര്യാദ, കുമ്മനം പറഞ്ഞു.
അക്രമരാഷ്ട്രീയത്തിലൂടെ മേല്‍ക്കൈ നേടാനാണ് സിപിഎം ശ്രമം. സ്വാമി ചിദാനന്ദപുരിയുടെ പരിപാടി അലങ്കോലമാക്കി, നയതന്ത്രജ്ഞന് ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു, കാലടിയില്‍ ആര്‍എസ്എസ് കാര്യാലയം തീവെച്ചു ഇതെല്ലാം അതിന്റെ സൂചനയാണ്. യുഡിഎഫിനും ഇതേ സമീപനമാണ്.എതിരെ വിധി പറയുന്ന കോടതികള്‍ക്കും അന്വേഷണ ഉദ്യോാ ഗസ്ഥര്‍ക്കുമെതിരെ അവര്‍ കൈയേറ്റം നടത്തുകയാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കൊന്നവരെ പിടികൂടി. ഇനി കൊല്ലിച്ചവരെയാണ് അകത്താക്കേണ്ടത്. അതിന് സിബിഐ അന്വേഷണം അനിവാര്യമാണ്, തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: