കഞ്ഞിക്കുഴി: പച്ചക്കറി വില്‍ക്കുന്ന കടകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങള്‍ വളമാക്കി കഞ്ഞിക്കുഴിയിലെ യുവകര്‍ഷകനായ സുജിത്ത് സ്വാമിനികര്‍ത്തില്‍ നടത്തിയ ഞാലിപ്പൂവന് വാഴകൃഷിയില്‍ മികച്ച നേട്ടം. 1500 വാഴക്കുലകളാണ് കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ സുജിത്ത് വിളയിച്ചത്.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ പാട്ടത്തിനെടുത്ത ഒന്‍പതേക്കറിലാണ് കൃഷി. വാഴ നടാനായി കുഴിച്ച കുഴിയില്‍ ആദ്യം മാലിന്യങ്ങള്‍ നിറച്ച് മൂടി. ഇത്തരത്തില്‍ മിനി ലോറിയില്‍ 50 ലോഡ് മാലിന്യം കൃഷിക്കായി നിര്‍മ്മാര്‍ജ്ജനം ചെയ്തു. മറ്റ് വളമൊന്നുംഇട്ടില്ല. മാലിന്യം നിറച്ച് കുഴി മൂടിയശേഷം ഒരാഴ്ച കഴിഞ്ഞ് ചാണകപ്പൊടിയുംചാരവും ഇട്ടശേഷം വാഴ നട്ടു. വാഴ മുട്ടോളം വളര്‍ന്നപ്പോള്‍ വീണ്ടും മാലിന്യം ഇറക്കി.
മാലിന്യം അലിയാനായി ചാരവും ചാണകവും ചേര്‍ത്തിട്ടു. ആറു മാസംകൊണ്ട് വിളവ് ലഭിച്ചു. ഇതിനിടയില്‍ മുന്ന് രൂപ നിരക്കില്‍ തൂശന് ഇലകള്‍ വിറ്റ് നേട്ടമുണ്ടാക്കി.മുപ്പതിനായിരം രൂപയോളം ഇങ്ങനെയും ലഭിച്ചു.ഹോര്‍ട്ടി കോര്‍പ്പിനും, കഞ്ഞിക്കുഴി പി.ഡി.എസിനുമാണ് വാഴക്കുലകള്‍ വിറ്റത്. 12-15കിലോ തൂക്കമുള്ള കുലകള്‍ വരെ കിട്ടി. കിലോയ്ക്ക് 24 രൂപ കിട്ടുന്നുണ്ട്.
2,000 വാഴവിത്തുകളും ലഭിച്ചു. ഇതിപ്പോള്‍ ആറുരൂപ നിരക്കില്‍ വില്‍ക്കുന്നു.കൃത്യത കൃഷി രീതി അവലംബിച്ച് പച്ചക്കറി കൃഷി നടത്തുന്ന ഈ 30കാരന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.കഞ്ഞിക്കുഴി,ചേര്‍ത്തല തെക്ക്പഞ്ചായത്തുകളിലായി ഏക്കറോളം സ്ഥലത്താണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കൂടെ മത്സ്യകൃഷിയും ഉണ്ട്. ഫോണ്‍: 9495929729.
പ്രതികരിക്കാൻ ഇവിടെ എഴുതുക: