എടത്വ: കാരുണ്യം പെരുമഴയായി പെയ്തിറങ്ങി സാജന്റെ ജീവന് നിലനിറുത്താന്‍ എട്ട് മണിക്കൂര്‍ കൊണ്ട് ലഭിച്ചത് 12 ലക്ഷത്തോളം രൂപ. ഇന്നലെ തലവടി ഗ്രാമപഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലായി എട്ട് മണിക്കൂര്‍ കൊണ്ട് എണ്‍പത് സംഘങ്ങളായി നാനൂറിലേറെപേര് ചേര്‍ന്നായിരുന്നു ധനസമാഹരണം നടത്തിയത്.
ക്യാന്‍സര്‍ ബാധ മൂലം വലതുകാല്‍ മുറിച്ച് മാറ്റുകയും മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്യേണ്ട തലവടി ഗ്രാമപഞ്ചായത്ത് കോടമ്പനാടി പത്തിശ്ശേരില്‍ പരേതനായ വാസുവിന്റെ മകന് സാജന്റെ (30) ചികിത്സാര്‍ത്ഥം എട്ട് ലക്ഷം രൂപ സ്വരൂപിക്കാനായി തലവടി ഗ്രാമം ഒറ്റകെട്ടായി ഇന്നലെ കൈകോര്‍ത്തത്. രോഗിയായ അമ്മയും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുള്ള സാജന്റെ കുടുംബത്തിനെ സഹായിക്കാന്‍ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകന്, ജനറല്‍ കണ്‍വീനര്‍ ജെ.റ്റി. റാംസെ, കണ്‍വീനര്‍മാരായ പ്രിയ അരുണ്‍, അജിത്ത്കുമാര്‍ പിഷാരത്ത്, ജിജി തോമസ് പ്രസാദ്, ജയന് ജോസഫ് പുന്നപ്ര, ഡോ. ജോണ്സണ് വി. ഇടിക്കുള, ബിനു ഐസക്ക് രാജു, ദിനു വിനോദ്, അനുരൂപ്, രമാ മോഹന്‍, പി.കെ. വര്‍ഗീസ്, സുഷമ്മ സുധാകരന്, പി.ഇ. ഉമ്മന്‍, ദീപു. ആര്, അഡ്വ. സൈജേഷ്, അരുണ്‍കുമാര്‍, സജികുമാര്‍, തോമസ് മാത്യു, വര്‍ഗീസ് കോലത്തുപറമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സാജന് ജീവന്‍രക്ഷാ സമിതി ഇന്നലെ എട്ട് മുതല്‍ നാല് വരെ തലവടി ഗ്രാമപഞ്ചായത്ത് എട്ട് മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലായിട്ടാണ് തുക സ്വരൂപിക്കക്കാന് ഇറങ്ങിയത്.
എട്ട് ലക്ഷം രൂപം ആശുപത്രി അധികൃതരെ ഏല്പിക്കാനും ബാക്കി തുക സാജന് സ്വയം തൊഴില്‍ കണ്ടെത്താന്‍ നല്‍കാനാണ് തിരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: