കോഴിക്കോട്: മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് സ്വപ്നനഗരിയില്‍ തുടക്കമായി. ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. രജിത് സേനാരത്നെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആയുര്‍വേദ രംഗത്ത് ശ്രീലങ്കയും കേരളവുമായി സഹകരണമുണ്ടാവണമെന്ന് ഡോ.രജിത് സേനാരത്നെ പറഞ്ഞു. ശ്രീലങ്കയിലേയും കേരളത്തിലേയും ആയുര്‍വേദ അറിവും മരുന്നും അസംസ്കൃതവസ്തുക്കളുമെല്ലാം പരസ്പരം കൈമാറ്റം ചെയ്യാന്‍ അവസരമുണ്ടായല് അത് ആയുര്‍വേദ ചികിത്സാരംഗത്ത് വലിയമാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കൃഷിമന്ത്രി കെ.പി.മോഹനന് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആയുര്‍വേദ എക്സ്പോ ഉദ്ഘാടനം ചെയ്തു. റഷ്യയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക അന്ന കരോലിന അര്ക്കയെ ചടങ്ങില്‍ ആദരിച്ചു. ശ്രീലങ്കന്‍ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ ആരോഗ്യമന്ത്രി ബണ്ഡുല സെനാരത് ബണ്ഡാര യെനഗാമെ, കോഴിക്കോട് മേയര്‍ വി.കെ.സി. മമ്മദ്കോയ, എം.കെ. രാഘവന് എംപി, എം.പി. അബ്ദുസമദ് സമദാനി എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, പി.വി. ഗംഗാധരന്, ഡോ. സി. സുരേഷ്കുമാര്‍, ഡോ. പി. ശങ്കരന്‍കുട്ടി, ഡോ. ജി.ജി. ഗംഗാധരന്, ഡോ. ടി. ശിവദാസ്, ഡോ. അനിത ജേക്കബ്, ഡോ. എന്‍. വിമല, കെ.ജി. ശ്രീകുമാര്‍, ഡോ. വിജയന് നങ്ങേലി, ഡോ. പി.പി. കിരാതമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്മാന് ഡോ. മാധവന്‍കുട്ടി വാര്യര്‍ സ്വാഗതവും ഡോ. എം.ആര്. വാസുദേവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും ഖ്യാതിനേടിയ 500 സ്ഥാപനങ്ങളാണ് ആയുര്‍വേ പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. മൂവായിരം ചതുരശ്ര അടി സ്ഥലത്ത് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഒരുക്കിയ ഹോര്‍ത്തുസ് മലബാറിക്കസ് പ്രദര്‍ശനം ശാസ്ത്രാന്വേഷികള്ക്ക് പ്രത്യേകാനുഭവം പകരുന്നതാണ്. ആയുര്‍വേദത്തിന്റെ ഉത്പത്തിയും വികാസവും ഭാവിസാധ്യതകളുമാണ് വിശാലമായ പവലിയനിലൂടെ മുഖ്യസംഘടാകരായ സെന്റര്‍ ഫോര്‍ ഇവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാല, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ഹിമാലയ, കാമ ആയുര്‍വേദ, സാമി ലാബ്സ്, വൈദ്യരത്നം ഔഷദശാല, പതഞ്ജലി, നാഗാര്‍ജുന തുടങ്ങി വിഖ്യാതസ്ഥാപനങ്ങളും മനംകവരുന്ന ആയുര്‍വേദ കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: