കോട്ടയം: സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രികയിലെ ആവശ്യങ്ങള്‍ അവഗണിച്ച് കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിച്ചതായി ഹിന്ദുനേതൃസമ്മേളനം ആരോപിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലാണ് നേതൃസമ്മേളനം സംഘടിപ്പിച്ചത്. നേതൃസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആദിവാസി ഫെഡറേഷന് പ്രസിഡന്റ് പി.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ച നേതൃയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പ്രമേയം അവതരിപ്പിച്ചു.
ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോട് നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇ.എസ്. ബിജു പറഞ്ഞു. സര്‍ക്കാര്‍, ഭൂരിപക്ഷ സമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഫണ്ടില്ല എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. ലംപ്സംഗ്രാന്റ് വര്‍ദ്ധന, ഭൂരഹിതര്‍ക്ക് ഭൂമി, ആദിവാസി ഭൂസംരക്ഷണം, പരമ്പരാഗത തൊഴില്‍ സംരക്ഷണം, ക്ഷേമ കോര്‍പ്പറേഷനുകള്‍ക്ക് പണ്ട് അനുവദിക്കല്‍, ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് എന്നീ ആവശ്യങ്ങളില്‍മേല്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മതേതരസര്‍ക്കാരിന് ഭൂഷണമല്ലെന്ന് നേതൃസമ്മേളനം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.
നേതൃസമ്മേളനത്തില്‍ കെവിഎസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.ആര്. രവികുമാര്‍, അഖില കേരള ഹിന്ദുസാംബവ മഹാസഭ നേതാവ് കെ.കെ. തങ്കപ്പന്, സംസ്ഥാന പ്രസിഡന്റ് എന്‍.കെ. കൃഷ്ണന്‍കുട്ടി, അഖിലകേരള ഹിന്ദു ചേരമര്‍ മഹാസഭ ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്, അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന സെക്രട്ടറി കെ.ടി. സുരേന്ദ്രന്, വിഎസ്എസ് താലൂക്ക് പ്രസിഡന്റ് എം.പി. രവി, പണ്ഡിതര്‍ മഹാജനസഭ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അംബിക തമ്പി, മോഹന്‍ദാസ് എം.ആര്, വി. ശിവദാസ്, കെ,എന്‍. കൃഷ്ണന്‍കുട്ടിപ്പണിക്കര്‍, ചെല്ലന് നാടാര്‍, ഇ.കെ. തങ്കപ്പന്, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്പി.ആര്. ശിവരാജന്, സംസ്ഥാന സെക്രട്ടറി ആര്.എസ്. അജിത്, രാജു വെള്ളക്കല്‍, അജിത് വേണു, ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക, ഭൂരഹതിര്ക്ക് പാര്‍പ്പിട ഭൂമിയും കൃഷിഭൂമിയും നല്‍കുക, ശബരിമല സ്ത്രീപ്രവേശനം, ക്ഷേത്രസ്വത്ത് വിനിയോഗം സംബന്ധിച്ച കാര്യങ്ങളില്‍ വിവാദങ്ങള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളില്‍ പ്രമേയങ്ങള്‍ പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: