ഇടുക്കി: ഡ്രൈഡേ ദിനത്തില്‍ നടന്ന സംസ്ഥാന എക്സൈസ് കമ്മീഷണറുടെ അവലോകന യോഗത്തില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കി. യോഗം നടക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് ജന്മഭൂമി ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ 30ന് നടന്ന യോഗത്തില്‍ നിന്നും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, ചെക്ക് പോസ്റ്റിലെ ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരെ ഒഴിവാക്കിയത്.
എക്സൈസിന്റെ നാല് ജില്ലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അലോകനയോഗമാണ് ഗാന്ധി സമാധി ദിനത്തില്‍ നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. എറണാകുളം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ എ.ഇ മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ആദ്യം യോഗം എറണാകുളം റെസ്റ്റ് ഹൗസില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചത്.
കഞ്ചാവ് മാഫിയ അവസരം മുതലെടുത്ത് കഞ്ചാവ് കടത്താന്‍ സാധ്യതയുണ്ടെന്നും, അവധി ദിനം കൊഴുപ്പിക്കാന്‍ മദ്യലോബിയും തയ്യാറെടുക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വാര്‍ത്ത പുറത്ത് വന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകിയാണ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന അറിയിപ്പ് ലഭിക്കുന്നത്. ഇവരെ ഒഴിവാക്കി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: