കാഞ്ഞിരപ്പള്ളി: ചോറ്റിയിലുള്ള പി.സി.ജോര്‍ജിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ മോഷ്ടാവ് ആട് ആന്റണിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
2011 ഏപ്രില്‍ 23 നാണ് മോഷണം നടത്തിയത്. പോലിസുകാരനായ മണികണ്ഠനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുമ്പോഴായിരുന്നു ഇയാള്‍ എംഎല്‍എ ആയിരുന്ന പി.സി.ജോര്‍ജിന്റെ വീട്ടില്‍ മോഷണം നടത്തിയത്.
ആളില്ലാതിരുന്ന വീടിന്റെ അടുക്കളയില്‍ നിന്ന് ഇന്‍ഡക്ഷന്‍ കുക്കറും സമീപത്തെ മുറിയില്‍ നിന്ന് സ്വര്‍ണ്ണമാലയും, കുടയും മോഷ്ടിച്ചതായി ആട് ആന്റണി പോലീസിനോട് സമ്മതിച്ചു. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് ആന്റണി വീടിനുള്ളില്‍ കടന്നത്. വിരലടയാള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിരല്‍പ്പാടുകള്‍ ആട് അന്റണിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി എസ്. ഐ. ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: