തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപി ജേക്കബ് തോമസും തുറന്ന പോരിലേക്ക്. സര്‍വ്വീസിലിരിക്കെ ജേക്കബ് തോമസ് സ്വാകാര്യ കോളേജില്‍ വേതനം കൈപ്പറ്റി ജോലി ചെയ്തെന്ന വിജിലന്‍സ് കണ്ടെത്തലിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. എന്നാല്‍ സമയം അനുവദിക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറിയും വ്യക്തമാക്കി.
കൂടുതല്‍ രേഖകളും തെളിവുകളും വേണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും 15 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പ് കൈമാറില്ലെന്നും അദ്ദേഹം അറിയിച്ചു. രേഖകള്‍ എത്തിച്ചു നല്‍കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. ആവശ്യമെങ്കില്‍ ജേക്കബ് തോമസിന് നേരിട്ടെത്തി രേഖകളുടെ പകര്‍പ്പ് പരിശോധിക്കാമെന്നും ജിജി തോംസണ്‍ അറിയിച്ചു.
അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയതിനാണ് ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മാസത്തില്‍ 1,69000 രൂപ വച്ച് മൂന്ന് മാസത്തോളം ജേക്കബ് തോമസ് ശമ്പളം വാങ്ങിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: