കൊച്ചി: അബ്ദുളളക്കുട്ടി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി നല്കാന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി.
കെ.ബി. ഗണേഷ് കുമാറിന്റെ പിഎ പ്രദീപിന്റെ ഫോണിലാണ് രവി സംസാരിച്ചത്. മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച് അറിയാമെന്നു തമ്പാനൂര്‍ രവി പറഞ്ഞിരുന്നതായും സരിത സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി. വിവാദം തണുപ്പിക്കാനും വഴിതിരിച്ച് വിടാനുമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്കാന് പറഞ്ഞത്.
പിന്നീട് വിഷയം കോണ്‍ഗ്രസില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ബെന്നി ബെഹനാന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: