അരൂര്‍: വികസനം പ്രഖ്യാപനങ്ങളില്‍ മാത്രം, നാല്പ്പ തോളം പട്ടികജാതി കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കയ്യാത്തറ നിവാസികളാണ് വാസയോഗ്യമായ ഭവനമോ, ശുദ്ധജലമോ, സഞ്ചരിക്കാന്‍ വഴികളോ ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. പിന്നാക്ക വിഭാഗക്കാരാണ് ഇവിടെ കഴിയുന്നവരില്‍ ഭൂരിഭാഗവും. തുടര്‍ച്ചയായുണ്ടാകുന്ന വേലിയേറ്റത്തില്‍ പ്രദേശത്തെ സഞ്ചാരമാര്‍ഗങ്ങള്‍ വെള്ളക്കെട്ടിലാകുകയാണ് പതിവ്.
സമീപത്തെ ജലസ്രോതസിന് അരികിലൂടെയാണ് റോഡിലേക്കുള്ള വഴി ഒരുക്കിയിട്ടുള്ളത്. വഴിയുടെ ഇരുവശവും മാലിനജലം കെട്ടി നില്ക്കുന്ന സ്ഥിതിയാണ്. ഇതു മൂലം പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനാകാത്ത സ്ഥിതിയാണ്. പ്രദേശത്തെ രോഗബാധിതരെ അടിയന്തരഘ’ട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. രാത്രി ആയാല്‍ പ്രദേശത്ത് ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാണ്. ഗതാഗതം സുഗമമാക്കുന്നതിന് പാലം നിര്‍മിക്കണമെന്ന് പ്രദേശവാസികള്‍ കാലങ്ങളായി ആവശ്യം ഉന്നയിക്കുന്നുെണ്ടങ്കിലും അവഗണിക്കപ്പെടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
ശുദ്ധജലവും വെളിച്ചവും ഇല്ലാതായതോടെ ഏറെ ദുരിതമാണ് ഇവിടത്തുകാര്‍ അനുഭവിക്കുന്നത്. പട്ടിക ജാതി വികസനത്തിനായി അനുവദിച്ചിട്ടുള്ള കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിക്കുകയാണെന്നാണ് വിമര്‍ശനം. നേരത്തെ അനുവദിച്ചിട്ടുള്ള തുക യഥാസമയം ചെലവഴിക്കാതെ ലാപ്സായി പോയിട്ടും പ്രദേശത്തിന്റെ വികസനത്തിന് അധികൃതര്‍ നടപടിയെടുക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അവഗണന തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ ആവിഷ്ക്കരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: