കുട്ടനാട്: കുട്ടനാട് പുഞ്ചകൃഷി ഇറക്കീയിരിക്കുന്ന വെളിയനാട്, ചമ്പക്കുളം, നെടുമുടി, രാമങ്കരി, കൈനകരി, വീയപുരം, തകഴി എന്നീ കൃഷിഭവനുകളുടെ കീഴില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം. എന്നാല്‍ വിള നാശത്തിനു വഴി തെളിക്കും വിധം കീടബാധ രൂക്ഷമല്ലെന്നാണ് വിദഗ്ധമതം.
നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ വ്യാപനത്തിനു അനുകൂലമായതിനാല്‍ കര്‍ഷകര്‍ കൃഷി ഇടങ്ങളില്‍ പ്രത്യക നിരീക്ഷണം നടത്തണം. കീടസാന്നിധ്യം കാണുന്നുവെങ്കില്‍ വെള്ളം വാര്‍ത്ത് ചെടികള്‍ വകഞ്ഞ് വച്ച് വായുസഞ്ചാരം സുഗമമാക്കണം.
സാങ്കേതിക ഉപദേശം നേടിയതിനു ശേഷമേ രാസകീട നാശിനി പ്രയോഗം നടത്താന്‍ പാടുള്ളു. ഇതിനായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രമായോ നെല്ല് ഗവേഷണ കേന്ദ്രവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണം. മുഞ്ഞബാധയോട്ുബന്ധപ്പെട്ട് അവച്ചില് രോഗം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. മഹാമായ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്‍വിത്തുകള്‍ കൃഷിചെയ്തിട്ടുള്ള കര്‍ഷകര്‍ പ്രത്യക ശ്രദ്ധ ചെലുത്തണം.
കീടബാധ ഉണ്ടായാല്‍ കീടനിരീക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡുതല ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന് ചുമതലപെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍: കാവാലം-നീലംപേരൂര്‍ 9061001758, തായങ്കരി-മുട്ടാര്‍-വെളിയനാട് 9037490400, ചമ്പക്കുളം 7034434215, നെടുമുടി 9400142409, കൈനകരി 9961392082, എടത്വ-തലവടി 9048111859, അമ്പലപ്പുഴ തെക്ക് വടക്ക് 9747431783. തകഴി-കരുവാറ്റ 9496466603. പുന്നപ്ര തെക്ക് വടക്ക്-ആലപ്പുഴ 8138863836. വീയപുരം-ചെറുതന-പള്ളിപാട്-ഹരിപ്പാട് 8089909417. മാന്നാര്‍-ചെന്നിത്തല-ചെങ്ങന്നൂര്‍-8281032167
പ്രതികരിക്കാൻ ഇവിടെ എഴുതുക: