പെറ്റിക്കേസില്‍ പെട്ടയാളുകളുടെ കയ്യില്‍ നിന്നും കോടതിയില്‍ അടയ്ക്കാനാണ് എന്ന് പറഞ്ഞ് അമിതമായി പണം കൊള്ളയടിച്ച സംഭവത്തില്‍ ഒരു പോലീസുകാരന് സസ്പെന്ഷന്. ആറ് പോലീസുകാരെ സ്ഥലം മാറ്റി. അടിമാലി പോലീസ് സ്റ്റേഷനിലെ ജോമോന് എന്ന പോലീസുകാരനെയാണ് സസ്പെന്റ് ചെയ്തതെന്ന് ജില്ല പോലീസ് സൂപ്രണ്ട് അറിയിച്ചു. കോടതി ഡ്യൂട്ടിയിലും വാറന്റ് കൈമാറുന്ന ജോലിയിലും ഏര്‍പ്പെട്ടിരുന്ന രാജാക്കാട്, വെള്ളത്തൂവല്‍, അടിമാലി എന്നീ സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ആറ് പോലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അടിമാലി കോടതിയില്‍ നിന്നും പെറ്റിക്കേസില്‍ പെട്ടവര്‍ക്ക് വേണ്ടി സമന്‍സ് അയക്കുമ്പോള്‍ വിവാദ പോലീസുകാര്‍ പ്രതികളായവരുമായി ഫോണില്‍ ബന്ധപ്പെടും. തുടര്‍ന്ന് പോലീസുകാരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കി പണം സ്വീകരിക്കുകയായിരുന്നു പതിവ്. ആയിരം രൂപ കോടതിയില്‍ അടയ്ക്കാനള്ളയാളുടെ പക്കനില്ന്നും രണ്ടായിരം മുതല്‍ മൂവായിരം വരെ രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഈ തട്ടിപ്പിനെക്കുറിച്ച് ബാര്‍ അസോസിയേഷനാണ് രഹസ്യാന്വേഷണ വിഭാഗത്തിന് പരാതി നല്‍കിയത്. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാര്‍ കുടുങ്ങിയത്. ഈ പണം തട്ടിപ്പിനെക്കുറിച്ച് ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: