ഹൈദരാബാദ്: കാപു സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന സമരം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുനല്കിയ ഉറപ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചു. സമരം അക്രമാസക്തമാവുകയും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
സമരക്കാര്‍ നടത്തിയ വ്യാപകമായ അക്രമത്തില്‍ 15 പോലീസുകാര്‍ക്ക് പരിക്കേറ്റു. രത്നാചല്‍ എക്സ്പ്രസിന്റെ ആറു കോച്ചുകള്‍ക്ക് തീയിട്ടു. റെയില്‍വേ ലൈനുകള്‍ക്ക് പലയിടത്തും തടസ്സമുണ്ടാക്കി. കൊല്‍ക്കത്തയെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതകളും ബ്ലോക്ക് ചെയ്തു. പൊതു, സ്വകാര്യ മേഖലകളില്‍ വമ്പിച്ച നാശമാണ് സമരക്കാര്‍ വരുത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടുപോലീസ് സ്റ്റേഷനുകളും ഇവര്‍ കത്തിച്ചിരുന്നു.
ഏഴ് ട്രെയിനുകള്‍ പൂര്‍ണ്ണമായും നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേ വക്താവ് അറിയിച്ചു. മുന്‍മന്ത്രിയും സമരക്കാരുടെ നേതാവുമായ മുദ്രഗാഡ പത്മനാഭ സമരക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് അക്രമമുണ്ടായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാക്കുപാലിച്ചില്ലായെന്ന് സമരക്കാര്‍ ആരോപിച്ചു.
അക്രമം അരങ്ങേറിയ മേഖലകള്‍ നിയന്ത്രണ വിധേയമായതായി ഡിജിപി അറിയിച്ചു. ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ രവീന്ദ്ര ഗുപ്തയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപോയ യാത്രക്കാര്‍ക്ക് റെയില്‍വേ ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.
സ്വകാര്യമേഖലയിലും സംവരണം വേണം: കേന്ദ്രമന്ത്രി പാസ്വാന്
ന്യൂദല്‍ഹി: സ്വകാര്യമേഖലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും തൊഴില്‍ സംവരണം നല്‍കണമെന്ന് കേന്ദ്ര മന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടുന്ന സ്വകാര്യ കമ്പനികള്‍ ദളിതര്‍ക്ക് ജോലി നല്കാന് തയ്യാറാകണം, പാസ്വാന് പറഞ്ഞു.
ജനസംഖ്യാനുപാതികമായി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് വിഹിതത്തില്‍ പിന്നാക്ക ക്ഷേമത്തിനു തുകവര്ദ്ധിപ്പിക്കണം. നീതിന്യായ സംവിധാനത്തില്‍ പര്യാപ്തമായ തോതില്‍ പിന്നാക്ക സാന്നിദ്ധ്യം ഉറപ്പാക്കണം, മന്ത്രി പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനു പ്രതിജ്ഞാബന്ധരാണെന്നു പറഞ്ഞ പാസ്വാന് മുംബൈയിലെ ചൈതന്യ ഭൂമിയുടെയും നാഗപ്പൂരിലെ ദീക്ഷാഭൂമിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡോ. അംബേദ്കറുടെ 125-ാം ജന്മവാര്ഷികത്തില് പൂര്‍ത്തിയാക്കാന്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നു വിശദീകരിച്ചു. ബീഹാര്‍ ഭരണം ക്രമസമാധാന സംരക്ഷണത്തില്‍ ദയനീയമായി പരാജയപ്പെട്ടു. കാട്ടുനീതി മടങ്ങിവന്നുവെന്ന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: