ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കര്‍ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ പോലീസ് നുണപരിശോധനക്ക് വിധേയനാക്കിയേക്കും. ഇതുസംബന്ധിച്ച് ദല്‍ഹി പോലീസ് ഉടനെ തീരുമാനമെടുക്കും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ വീണ്ടും ചോദ്യംചെയ്യും. ഇതോടനുബന്ധിച്ചായിരിക്കും നുണപരിശോധനയ്ക്ക് വിധേയനാക്കുക. ഇതിനായി പോലീസ് കോടതിയുടെ അനുമതി തേടും.
സുനന്ദയുടെ മരണം സംബന്ധിച്ച് കേസന്വേഷിക്കുന്ന പ്രത്യേകസംഘം കഴിഞ്ഞ ദിവസം തരൂരിന്റെ സഹായി നാരായണ്‍ സിങ്ങിനെയും ഡ്രൈവര്‍ ബജ്രംഗിയെയും വീണ്ടും ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മുറിയില്‍ നിന്നും അല്‍പ്രാക്സ് ഗുളികകള്‍ കണ്ടെടുത്തത് സംബന്ധിച്ച് ലോധി കോളനിയിലെ ചില കെമിസ്റ്റുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. വിഷം ഉള്ളില്‍ചെന്ന് മരിച്ചത് സംബന്ധിച്ചുള്ള എഫ്ബിഐ പരിശോധനാ ഫലവും വാഷിങ്ടണില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു.
തരൂരിന്റെ സഹായികളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതപ്പോഴും സുനന്ദയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയും വഴക്കിട്ടിരുന്നതായും സുനന്ദയെ തരൂര്‍ മര്‍ദ്ദിച്ചിരുന്നതായും പറഞ്ഞിരുന്നു. പാക്കിസ്ഥാന് പത്രപ്രവര്‍ത്തക മെഹര്‍ തരാറും തമ്മിലുള്ള തരൂരിന്റെ ബന്ധമാണ് വഴക്കിന് കാരണമായത്.
അതേസമയം ശശി തരൂരിനെ എത്രയും പെട്ടെന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. മരണം സംബന്ധിച്ച് ശശി തരൂര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: