കടുത്തുരുത്തി: വൈക്കം റോഡ് റയില്‍വേ സ്റ്റേഷനില്‍ ഒഴിവായത് വന്‍ദുരന്തം. സിഗ്നല്‍ ശ്രദ്ധിക്കാതെയെത്തിയ കൊല്ലം-എറണകുളം മെമു, ജനശതാബ്ദി എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ട്രാക്കിലേക്ക് ഓടിയെത്തുകയായിരുന്നു. പരിഭ്രാന്തി പരത്തിയെങ്കിലും ട്രെയിന്‍ നിര്‍ത്താനായത് തലനാരിഴയ്ക്ക് അപകടം ഒഴിവാക്കി. ഇതിനെത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്തുനിന്നും എത്തിയ വണ്ടികള്‍ കുറുപ്പന്തറയില്‍ പിടിച്ചിട്ടു. എന്ജിന് ഡ്രൈവറുടെ അശ്രദ്ധയാണ് ഒരേ ട്രാക്കിലേക്ക് ട്രെയിനെത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയ ഡ്രൈവറെത്തിയാണ് ട്രെയിന്‍ ട്രാക്ക് മാറ്റി യാത്ര തുടര്‍ന്നത്.
സംഭവം നടന്നയുടന്‍ യാത്രക്കാരും നാട്ടുകാരും ഓടിക്കൂടിയിരുന്നു. തുടര്‍ന്ന് എന്ജിന് ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: