പൊന്‍കുന്നം: ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതായി പരാതി. വാര്‍ധക്യകാല പെന്ഷന്, വിധവ പെന്ഷന്, വികലാംഗ പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന് എന്നിവയാണ് മാസം അവസാനിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് ലഭിക്കാത്തത്.
കുടിശിഖ തീര്‍ത്തു നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതു മൂലം നിര്‍ധനരും രോഗികളുമായ പെന്ഷന് ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പെന്ഷന് വിതരണം ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാക്കാനുള്ള നടപടികള്‍ വൈകുന്നതാണ് നിലവില്‍ പെന്ഷന് വൈകാന്‍ കാരണമെന്ന് ആരോപണമുണ്ട്.
സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് അലോട്ട് ചെയ്ത്, ഇവ പഞ്ചായത്തുകള്‍ പോസ്റ്റ് ഓഫിസ് വഴി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇത് പോസ്റ്റ് ഓഫിസിലൂടെയും ബാങ്കിലൂടെയും വിതരണം ചെയ്തു. ഇപ്പോള്‍ മുഴുവന്‍ ക്ഷേമ പെന്‍ഷനുകളും ബാങ്ക് വഴി മാത്രം വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് പെന്‍ഷനുകള്‍ വൈകാന്‍ കാരണമെന്ന് ഗുണഭോക്താക്കള്‍ ആരോപിക്കുന്നു.
ഗ്രാമ പഞ്ചായത്തുകള്‍ മുഖേന അലോട്ട് ചെയ്തിരുന്ന ഫണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ ബാങ്കിലേക്ക് നേരിട്ടു അനുവദിച്ച് വിതരണം ചെയ്യാനാണ് പുതിയ നടപടി. ജനുവരി അവസാനിച്ചിട്ടും മിക്കവര്‍ക്കും പെന്ഷന് ലഭിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: