കൊച്ചി: വിമോചനത്തിന്റെ മുദ്രാവാക്യം പ്രസംഗങ്ങളില്‍ മാത്രമല്ല, പ്രവൃത്തിയിലും തെളിയിച്ച് വ്യത്യസ്തമാവുകയാണ് വിമോചനയാത്ര. നൂറു കണക്കിനാളുകള്‍ക്ക് ദുരിതങ്ങളില്‍ നിും മോചനം നല്‍കിയാണ് വിമോചനരഥം ജൈത്രയാത്ര തുടരുത്. ഓരോ സ്വീകരണകേന്ദ്രങ്ങളിലും പുതിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പുതിയ രാഷ്ട്രീയ സംസ്കാരം എഴുതിച്ചേര്‍ക്കുകയാണ് ബിജെപി.
കേരളത്തിന്റെ കണ്ണീരായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഏറ്റെടുത്താണ് യാത്ര ഉപ്പളയില്‍ നിന്നാരംഭിച്ചത്. ദുരിതബാധിതര്‍ പഠിക്കുന്ന ബഡ്സ് സ്കൂളുകള്‍ക്ക് പഠനോപകരണങ്ങളും ഫര്‍ണിച്ചറുകളും കൈമാറി. ഒരു വനവാസി കോളനിയുടെ പുനരധിവാസം തന്നെ ഏറ്റെടുത്ത് ബിജെപി ജനകീയ പ്രവര്‍ത്തനം എന്തെന്ന് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്ന വനവാസി കുട്ടികളുടെ ഞെട്ടിക്കുന്ന ദുരവസ്ഥ കേരളത്തിന് ദൃശ്യമായ പേരാവൂര്‍ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയാണ് ബിജെപി ഏറ്റെടുത്തത്.
യാത്രാനായകന് കുമ്മനം കോളനി സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. കോളനിയെ രക്ഷിക്കാനുള്ള കുമ്മനത്തിന്റെ ആഹ്വാനമുണ്ടായ ഉടന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് തന്റെ സ്വര്‍ണവള ഊരി നല്‍കിയിരുന്നു. മറ്റ് ബിജെപി പ്രവര്‍ത്തകരും തങ്ങളുടെ സഹായധനം കൈമാറി. ഏലത്തൂരില്‍ വെച്ച് ബിജെപി പ്രവര്‍ത്തകനായ പുരുഷോത്തമന് കോളനിക്ക്് വേണ്ടി ബ്രേസ്ലെറ്റ് കുമ്മനത്തിന് സമര്‍പ്പിച്ചത് യാത്രാനായകന്റെ ആഹ്വാനം ജനങ്ങള്‍ ഹൃദയത്തിലേറ്റിയതിന്റെ പ്രതിഫലനമായി.
അനാഥരുടെ അഭയകേന്ദ്രമായ കല്യാശേരി ഹോപിലെ അന്തേവാസികള്‍ക്ക് രണ്ടു മാസത്തെ ചെലവിനുള്ള പണവും പുതപ്പുകളും നല്കി. ഇരിക്കൂര്‍ മച്ചിന്നടുവില് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഫര്‍ണിച്ചറുകള്‍ നല്കി.
കണ്ണൂരില്‍ രണ്ട് വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന രഞ്ജിത്തിന് ചികിത്സാസഹായവും താമരശേരിയില്‍ അര്‍ഹര്‍ക്ക് രണ്ട് വീടുകള്‍ നിര്‍മിക്കാനുള്ള ധനസഹായവും വിതരണം ചെയ്തു. വേങ്ങര കുന്നുംപുറം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന് എയര്‍ ബഡ്ഡുകള്‍ നല്കി. മണ്ണാര്‍കാട് വാഹനാപകടത്തില്‍ മരിച്ച ഹരിദാസിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ബിജെപി ഏറ്റെടുത്തു.
നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ബിജെപി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഒറ്റപ്പാലത്തെ സ്വീകരണ കേന്ദ്രം മറ്റൊരു മാതൃക തീര്‍ത്തു. അമ്പലപ്പാറ പഞ്ചായത്തില്‍ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തൃശൂരിലെ സ്വീകരണകേന്ദ്രത്തില്‍ നൂറ് കണക്കിന് ഔഷധച്ചെടികള്‍ വിതരണം ചെയ്തു. പുതുക്കാട് സിപിഎമ്മുകാര്‍ തകര്‍ത്ത ബിജെപി പ്രവര്‍ത്തക പുഷ്പയുടെ വീട് പുനര്നിര്മ്മിക്കുതിനുള്ള ധനസഹായവും കൈമാറി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പുഷ്പ വന്‍ വോട്ട് നേടിയിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമാണൊരോപിച്ചാണ് വീട് തകര്‍ത്തത്. തൃപ്പൂണിത്തുറയില്‍, രണ്ട് വൃക്കകളും തകരാറിലായ അമൃത് രാജിനും അര്‍ബുദ ബാധിതയായ വിലാസിനിക്കും സഹായധനം നല്കി.
ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്താണ് യാത്രാനായകന് കുമ്മനം ഓരോ വേദിയിലും സംസാരിക്കുന്നത്. സംശുദ്ധരാഷ്ട്രീയത്തിന് പുതിയൊരു നിര്‍വ്വചനം നല്കുന്നു അദ്ദേഹം. എല്ലാത്തിനും സര്‍ക്കാരിനെ കാത്തുനില്‍ക്കേണ്ടതില്ല. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ കേരളത്തില്‍ മുന്നണികള്‍ പരാജയപ്പെട്ടു. വ്യക്തികളും സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണം, കുമ്മനം വ്യക്തമാക്കുന്നു.
പട്ടിമറ്റത്ത് നടന്ന ചടങ്ങില്‍ നെല്ലാട് സ്വദേശിനി മിനി ഗണേശന് ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ കുമ്മനം കൈമാറി. കുന്നത്തുനാട് മണ്ഡലത്തിന് കീഴിലുള്ള നൂറിലധികം പ്രവര്‍ത്തകര്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: