ആലുവ: സ്വകാര്യ ബസില്‍ യാത്രക്കിടെ ബാഗില്‍ നിന്നും 20 പവന് സ്വര്‍ണം കാണാതായ കേസില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആലുവയില്‍ വീണ്ടും യാത്രക്കാരി കവര്‍ച്ചക്കിരയായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കളമശേരി ശാഖ അസി. മാനേജര്‍ ആനി ജോയിയുടെ ബാഗില്‍ നിന്നും 600 രൂപ, എ.ടി.എം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് നഷ്ടമായത്.
ഇന്നലെ രാവിലെ ആലുവയില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ ആനി കളമശേരി പ്രീമിയര്‍ കവലയില്‍ ഇറങ്ങിയപ്പോഴാണ് പേഴ്സിന്റെ സിപ് തുറന്ന നിലയില്‍ കാണുകയായിരുന്നു. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. ഈ സമയം കവര്‍ച്ച നടന്നതാണെന്ന് കരുതുന്നു. ആലുവ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റിട്ട. അദ്ധ്യാപികയുടെ ബാഗില്‍ നിന്നും 20 പവന് സ്വര്‍ണം അപഹരിച്ചത്.
സംശയനിഴലിലായ ആന്ധ്രപ്രദേശ് സ്വദേശിനിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കവര്‍ച്ച സംബന്ധിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇവരുടെ വീട്ടില്‍ നിന്ന് 30ഓളം പേഴ്സുകള്‍ കണ്ടെത്തിയത് പൊലീസിന് സംശയം ജനിപ്പിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവെങ്കിലും ഇവരുടെ വീട്ടില്‍ നിന്ന് 26,000രൂപയും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: