മലയിന്‍കീഴ്: അരുവിക്കര ചെക്ക്പോസ്റ്റുവഴി അരക്കോടിയിലധികം വിലവരുന്ന യന്ത്രസാമഗ്രികള്‍ നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിക്കവെ സെയില്‍ടാക്സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. അടുത്ത ദിവസംവരെ രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ സമയം നല്‍കിയെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മതിയായ രേഖകള്‍ നല്കാന് സാധിച്ചില്ല. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന ബിജെപി മാറനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷേപവുമായി രംഗത്തെയെങ്കിലും ഫലമുണ്ടായില്ല. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലിനെ തുടര്‍ന്ന് വാഹനം വിട്ടുനല്‍കുകയായിരുന്നു. ഈ ഇടപെടല്‍ സംസ്ഥാനത്തിന് 10 ലക്ഷത്തിന്റെ നികുതി നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഉദ്യാഗസ്ഥര്‍ പറയുന്നു.
ആറ് ലോറികളിലായിട്ടാണ് യന്ത്രസാമഗ്രികള്‍ എത്തിച്ചത്. തിരുവനന്തപുരത്തെ വര്‍ക്ക് സൈറ്റിലേക്ക് കൊണ്ടുപോകുന്നു എന്ന് വാഹനത്തിലുള്ളവര്‍ പറയുന്നുണ്ടെങ്കിലും അതിന് മതിയായ രേഖകളിലില്ലായിരുന്നു. മാവേലിക്കരയില്‍ നിന്നും എത്തിച്ച യന്ത്രസാമഗ്രികള്‍ മെന്റ് ഗാസ് എന്ന് കമ്പനിയുടെ റോഡുപണിക്കായി കൊണ്ടുവന്നതാണ്.
നെയ്യാറ്റിന്‍കര സെയില്‍ടാക്സ് ഓഫീസിലെ കോഡ് നം. 7ലെ സെയില്‍സ്ടാക്സ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് പറയുന്നു. സാമഗിരികള്‍ കൊണ്ടുവന്ന കമ്പനി ഒരു വര്‍ഷമായി നികുതി നല്‍കാത്തതിന്റെ പേരില്‍ സെയില്‍ ടാക്സിന്റെ കരിമ്പട്ടിക ലിസ്റ്റിലുള്ളതാണെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: