കോഴിക്കോട്: നഗരത്തില്‍ ഇനി 15 ഇ ടോയ്ലറ്റുകള് കൂടി. നാണയമിടാതെ, സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇറാം സയന്റിഫിക് സൊല്യൂഷനുമായി സഹകരിച്ചാണ് കോര്പ്പറേഷന് ഇവ സ്ഥാപിക്കുന്നത്. മാനാഞ്ചിറ സ്ക്വയറില്‍ 2 എണ്ണം, മെഡിക്കല്‍ കോളജ് പരിസരത്ത് 3 എണ്ണം, അരീക്കാട്, ബീച്ച് എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് പുതിയ ടോയ്ലറ്റുകള് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
മുതലക്കുളം, മാനാഞ്ചിറ, ബേപ്പൂര്‍, ലോറിസ്റ്റാന്‍ഡ്, കാരപ്പറമ്പ്, പാവങ്ങാട് , ഒയിറ്റി റോഡ് എന്നിവിടങ്ങളില്‍ നിലവിലുള്ള ഇ ടോയ്ലറ്റുകളും സൗജന്യ ഉപയോഗത്തിനായി അറ്റകുറ്റപണികള്‍ നടത്തി സജ്ജമാക്കിയിട്ടുണ്ട്. ടോയ്ലറ്റുകളില് വെള്ളം തീര്‍ന്നാല്‍ താനെ അടയുകയും സര്‍വ്വീസ് എന്‍ജിനീയര്‍മാര്‍ക്ക് തത്സമയം വിവരം നല്‍കുകയും ചെയ്യുന്ന രീതിയി
ലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
25 ലക്ഷം രൂപ ചെലവിലാണ് ടോയ്ലറ്റുകള് സജ്ജീകരിച്ചിരിക്കുന്നത്. വെള്ളം, വൈദ്യുതി എന്നിവ കോര്പ്പറേഷന് നല്‍കും. ആവര്‍ത്തന ചെലവുകള്‍ കമ്പനിതന്നെ നിര്‍വ്വഹിക്കും. 19 സംസ്ഥാനങ്ങളിലായില് 15000 ലധികം ഇ ടോയ്ലറ്റുകള് ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് സജീകരിച്ചിട്ടുണ്ട്. 2011 ല്‍ ആദ്യമായി കോഴിക്കോട്ടാണ് തുടക്കം കുറിച്ചതെങ്കിലും ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ കോഴിക്കോട്ടാണുണ്ടായതെന്നും ജനറല്‍ മാനേജര്‍ എസ്. നാരായണസ്വാമി പറഞ്ഞു.
പച്ച ലൈറ്റ് കത്തുമ്പോള്‍ പുഷ് ബട്ടണ്‍ അമര്‍ത്തി തുറക്കാന്‍ കഴിയുന്ന പുതിയസംവിധാനം ഇ-ടോയ്ലെറ്റുകളില് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോയ്ലെറ്റിന് അകത്ത് ആളുണ്ടെങ്കില്‍ ചുവന്ന ലൈറ്റായിരിക്കും തെളിയുക.
ഉപയോഗത്തിനു മുമ്പും ശേഷവും തനിയെ ഫ്ളഷ് ചെയ്യുന്ന സംവിധാനം, ടോയ്ലെറ്റിലെ തറ തനിയെ വൃത്തിയാക്കാനുള്ള സൗകര്യം, ഉപയോഗ വിവരങ്ങള്‍ വെബിലൂടെയും മൊബൈല്‍ ആപിലൂടെയും അറിയാനുള്ള സംവിധാനം, സെന്‍സറുകള്‍ ഉപയോഗിച്ച് ജലവൈദ്യുത ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനം തുടങ്ങി 100 ശതമാനവും പരിസ്ഥിതി സൗഹൃദവും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്വയം വൃത്തിയാക്കുന്നതുമാണ് ഇ-ടോയ്ലെറ്റ് സംവിധാനമെന്ന് മേയര്‍ വി.കെ.സി മമ്മദ് കോയ പറഞ്ഞു.
വനിത വികസന കോര്പ്പറേഷന് സ്ത്രീകള്‍ക്കായി സ്ഥാപിച്ച 5 ഷീ – ടോയ്ലെറ്റുകളും നഗരസഭയ്ക്ക് അകത്തുണ്ട്., കുറ്റിച്ചിറ, കുണ്ടുങ്ങല്‍, കിണാശേരി, ചാലപ്പുറം സ്കൂളുകളിലും കോടതി, റെയില്‍വേ സ്റ്റേഷന്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് 5 രൂപ നാണമയമിട്ടാല് നാപ്കിന് ലഭിക്കുന്ന വെന്‍ഡിംഗ് മെഷീന്, നാപ്കിന് നശിപ്പിക്കാനുള്ള ഇന്‍സിനറേറ്റര്‍ എന്നീ സംവിധാനങ്ങളോടു കൂടിയതാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: