കോഴിക്കോട്: നാഗ്ജി ട്രോഫിക്കായി പന്തുരളാന്‍ ഇനി നാല് നാള് മാത്രം. യൂറോപ്പില്‍ നിന്ന് ജര്‍മന്‍ ടീമും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍ സംഘവും എത്തി. ഇന്ന് മൂന്ന് ടീമുകള്‍ കൂടി എത്തും. ബ്രസീലിയന്‍ നഗരമായ കുര്ത്തിബ ആസ്ഥാനമായുള്ള അത്ലറ്റികോ പരാനസ് ക്ലബ്, ജര്‍മനിയിലെ ടി.എസ്.വി 1860 മുന്ചെന് ടീമുകളാണ് ഇന്നലെ എത്തിയത്. അര്‍ജന്റീനിയന്‍ അണ്ടര്‍ 23 ടീം ഇന്ന് ഖത്തര്‍ എയര്‍വേസില്‍ രാവിലെ എത്തും. ഉക്രൈനില്‍ നിന്നുള്ള എഫ്.സി വോലിന്‍ ലുട്സ്ക്ക് എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ കൊച്ചിയിലെത്തി ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്ഫോര്‍ഡ് എഫ്.സി ബ്രസീലിന്റെ അണ്ടര്‍ 20 ദേശീയ ടീമില്‍ കളിക്കുന്ന നാലു പേരുമായാണ് പരാനസ് എത്തിയിരിക്കുന്നത്. മോഹന്‍ ബഗാന് എഫ്.സിയുടെ മുന്‍ ടെക്നിക്കല്‍ ഡയരക്ടര്‍ വിക്ടോ ലോപസാണ് ടീമിന്റെ മാനേജര്‍. രണ്ട് സീസണുകളിലായി ആവേശകരമായി നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ തന്റെ നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും റോബര്‍ട്ടോ കാര്‍ലോസിനെ പോലുളള ബ്രസീലുകാര്‍ ഇവിടെ പരിശീലകരായി വന്നതില്‍ അഭിമാനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താജ് ഹോട്ടലില്‍ കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി പി ഹരിദാസ്, ഭാരവാഹികളായ കൃഷ്ണകുമാര്‍, പ്രിയേഷ് കുമാര്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ടീമിനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: