കോഴിക്കോട്: ആയുര്‍വേദത്തിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം. സ്വപ്നനഗരിയില്‍ രണ്ടാം ദിനത്തിലെ പ്രധാന പരിപാടിയായ ബിസിനസ്സ് മീറ്റ് കിന്‍ഫ്ര മാനേജിങ്ങ് ഡയറക്ടര്‍ ഡോ.ജി.സി. ഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടന്ന ബിസിനസ് മീറ്റില്‍ ആയുര്‍വേദത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രബന്ധം അവതരിപ്പിച്ചു.
ആയുര്‍വേദത്തിനു വ്യാപകമായി ലഭിക്കുന്ന സ്വീകാര്യതയെ ശരിവച്ച വിദേശ പ്രതിനിധികള്‍ ആയുര്‍വേദത്തിനായി ഒരു ലോകകേന്ദ്രത്തിന്റെ ആവശ്യകതയെ മീറ്റില്‍ അവതരിപ്പിച്ചു. ഭാരതം ആയുര്‍വേദത്തെ ലോകസമക്ഷം അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികളും വിവരിച്ചു. അയുര്‍വേദ സസ്യങ്ങളുടെ സംരക്ഷണം വ്യാപിപ്പിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്വേണമെന്ന് ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികളുുടെ ആവശ്യം മീറ്റിനെത്തിയവര്‍ ഏകകണ്ഠമായി അംഗീകരിച്ചു.
വരും നാളുകള്‍ ചിക്തിത്സാരംഗത്ത് ആയുര്‍വേദത്തിന്റെ സാധ്യതകളുടേതാണെന്നന്ന് അംഗീകരിച്ചാണ് പ്രതിനിധികള്‍ പിരിഞ്ഞത്.
സ്വിറ്റ്സര്‍ലാന്റിനെ പ്രതിനിധീകരിച്ച് ഡോ.സിമോ ഹന്‍സികര്‍, സിംഗപ്പൂരില്‍ നിന്നുള്ള ഡോ.വിജയ്പാല്‍, യുഎസ്എയില്‍ നിന്നുള്ള ജയരാജ് കൊടിക്കുത്ത്. ജര്‍മനിയില്‍ നിന്നും ആനന്ദ് സമീര്‍ ചോപ്ര,സ്പെയിനിനെ പ്രതിനിധീകരിച്ച് ഡോ.വിജയ് കരോലിന്, ശ്രീലങ്കയില്‍ നിന്നുള്ള ഡോ.ദാമീകേ അഭയ് വര്‍ധന എന്നിവര്‍ വിഷയമവതരിപ്പിച്ചു. എ.എം.എം. എം.ഒ.ഐ ജനറല്‍ സെക്രട്ടറി ഡോ.ഡി.രാമനാഥന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: