മുംബൈ: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ 6.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. ബാങ്ക് നിരക്ക് 7.75 ശതമാനവും ആണ്.
കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ടു നിരക്കുകളില്‍ മാറ്റംവരുത്താന്‍ സാധ്യതയില്ലെന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ബജറ്റ് നിര്‍ദേശങ്ങളില്‍ സംബന്ധിച്ച് വ്യക്തയില്ലാത്തതും പണപ്പെരു നിരക്കുകള്‍ നേരിയതോതില്‍ ഉയര്‍ന്നതുമാണ് നിരക്കുകളില്‍ മാറ്റംവരുത്തുന്നതില്നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം അടിസ്ഥാന പലിശനിരക്കായ റിപ്പോ 1.25 ശതമാനം കുറച്ചിരുന്നു. ഇനി കാല് ശതമാനം കുറച്ച് 6.5 ശതമാനമാക്കിയാല്‍ റിപ്പോ നിരക്ക് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാകും. വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍നിന്നു ഹ്രസ്വകാല വായ്പ അനുവദിക്കുമ്പോള്‍ ഈടാക്കുന്ന പലിശയാണു റീപോ അഥവാ റീ പര്‍ച്ചേസ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: