നിലമ്പൂര്‍: ശക്തമായ വിഭാഗിയതയില്‍ ആടിയുലഞ്ഞ നിലമ്പൂര്‍ സിപിഎം ഏരിയകമ്മറ്റി നാശത്തിന്റെ പൂര്‍ണതയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം ജനകീയ കൂട്ടായ്മ രൂപീകരിച്ച് പുറത്തുപോയിട്ടും പ്രശ്നങ്ങള്‍ തീരുന്നില്ല. വിമതപക്ഷത്തെ സഹായിച്ചെന്ന് ആരോപിച്ച് നിലവിലെ നഗരസഭ കൗണ്‍സിലറായ എന്‍.വേലുകുട്ടിയെ പാര്‍ട്ടി കമ്മറ്റിയില്‍ നിന്നും തരംതാഴ്ത്തി. വേലുകുട്ടിക്കൊപ്പം അച്ചടക്കനടപടി നേരിട്ട കുഞ്ഞതിനെയും ഏരിയാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിമതപക്ഷം ആരോപിച്ചതിനെ തുടര്‍ന്ന് ജില്ലാ കമ്മറ്റിയില്‍ നിന്ന് തരംതാഴ്ത്തിയിരുന്ന പി.ടി.ഉമ്മറിനെയും ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.റഹീമിനെയും ഏരിയാ സെക്ടറിലേക്ക് ഉയര്‍ത്തി പാര്‍ട്ടി പ്രാദേശികഘടകം വീണ്ടും ഔദ്യോഗികപക്ഷത്തായി. അനാശാസ്യ പ്രവര്‍ത്തനമടക്കം നിരവധി ആരോപണങ്ങള്‍ നേരിട്ടവരെല്ലാം പാര്‍ട്ടിയില്‍ തിരിച്ചെത്തി. അതോടെ സിപിഎമ്മില്‍ പുതിയ പ്രശ്നങ്ങളും ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച നേതാക്കന്മാര് തിരിച്ചെത്തിയത് അണികള്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജനകീയനായ മുതിര്‍ന്ന നേതാവ് വേലുക്കുട്ടിയെ തരംതാഴ്ത്തിയതിലും അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. വിമതവിഭാഗത്തിന്റെ ആരോപണങ്ങളില്‍ ചെറിയ സത്യങ്ങളുണ്ടെന്ന് ഇപ്പോള്‍ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
നഗരസഭ കൗണ്‍സിലറും വിമതനേതാവുമായ പി.എം.ബഷീറിനെ വധിക്കാന്‍ ശ്രമിച്ചതും എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്നു. ഇതെ തുടര്‍ന്ന് കൂടുതല്‍ അണികള്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചിട്ടും നവകേരളയാത്രയുടെ സ്വീകരണം നിറം മങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: